കോട്ടയം: മാധ്യമപ്രവര്ത്തകന് പെരുവഴിയില്‍ മര്‍ദ്ദനം. മംഗളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് രാജേഷ് ഏബ്രഹാമിനെയാണ് വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. വിഷുത്തലേന്ന് രാത്രി പന്ത്രണ്ടരയോടെ തോട്ടയ്ക്കാട് ആശുപത്രിപ്പടിക്കു സമീപമായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന രാജേഷിന്റെ കാര്‍ തടഞ്ഞാണ് അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദിച്ചത്.
മറ്റൊരു വാഹനം വന്നതിനെത്തുടര്‍ന്ന് അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പരുക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാകത്താനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി കഴിഞ്ഞ് മടങ്ങിയ മാധ്യമപ്രവര്‍ത്തകനെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് പ്രസിഡന്റ് ജോസഫ് സെബാസ്റ്റിയന്, സെക്രട്ടറി ഷാലു മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: