കോട്ടയം: അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ആചാര്യന്മാരും ഇളംതലമുറയുടെ വൈഭവം വിളിച്ചോതുന്ന അവതരണങ്ങളും കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നുവരുന്ന കുട്ടികളുടെ ദേശീയ നാടകോത്സവ(കുഞ്ഞരങ്ങ്)ത്തെ ശ്രദ്ധേയമാക്കുന്നു. മേളയില്‍ ഇതുവരെ അവതരിപ്പിച്ച നാടകങ്ങളെല്ലാം വേറിട്ട ആസ്വാദന അനുഭവം പകരുന്നവയായിരുന്നെന്ന് കുട്ടികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നലെ നാടകാചാര്യന് പ്രൊഫ.എസ്.രാമാനുജം, രഘുത്തമന്, ജോസഫ് ആന്റണി, മാലാ കാലായ്ല് എന്നിവര്‍ കുട്ടികളുമായി അറിവുകള്‍ പങ്കുവയ്ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു. നാടകം കുട്ടികളുടേതാകണമെങ്കില് സദസിലും കുട്ടികള്തന്നെയാവണമെന്ന് പ്രൊഫ.രാമാനുജം പറഞ്ഞു. കുട്ടികള്‍ അവതരിപ്പിക്കുകയും മുതിര്‍ന്നവര്‍ കുകൊിരിക്കുകയും ചെയ്താല്‍ അത് കേവലം പ്രകടനം മാത്രമാകും.
മുതിര്‍ന്നവരുടെ നിര്‍ദ്ദേശമനുസരിച്ച് കുട്ടികള്‍ നാടകം അവതരിപ്പിക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. അവിടെ കുട്ടികള്‍ ഒരു മാധ്യമം മാത്രമാകുകയാണ്. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് നാടകം ചെയ്യാന്‍ അവര്‍ക്ക് കഴിയണം. കുട്ടികളുടെ കഴിവുകള്‍ കത്തെി വികസിപ്പിക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നാടകത്തിന്റെ വിധികര്ത്താക്കളാകേണ്ടതും സമ്മാനം നിശ്ചയിക്കേതും അവര്തന്നെയെന്നും പ്രൊഫ.രാമാനുജം പറഞ്ഞു.
നാലാംദിവസമായ ഇന്ന് പട്ടണം റഷീദ്, ചന്ദ്രദാസന്‍, മനോജ് വിനോദ് എന്നിവര്‍ കുട്ടികളുമായി സംവദിക്കും. വൈകുന്നേരം ആറിന് വിതുര സുഹൃത്ത് നാടകക്കളരി ചരട്പിന്നിക്കളിയും 6.30ന് കുക്കൂണ്‍ എന്ന നാടകവും അവതരിപ്പിക്കും. രാത്രി 7.30ന് കൊച്ചി മഴവില്ലിന്റെ ചിപ്കോ ചിപ്കോ എന്ന നാടകം അരങ്ങിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: