ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ്നയത്തിന് സുപ്രീംകോടതി അംഗീകാരം നല്കി. അഞ്ച് വര്‍ഷത്തേക്ക് നയം തുടരണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സബ്സിഡി വെട്ടിക്കുറച്ച മുന്‍ ഉത്തരവ് സ്ഥിരപ്പെടുത്തിയ കോടതി പത്ത് വര്‍ഷത്തിനുള്ളില്‍ സബ്സിഡി പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ജസ്റ്റിസുമാരായ അഫ്താബ് ആലവും രഞ്ജന ദേശായിയുമാണ് വിധി പ്രസ്താവിച്ചത്.
ഹജ്ജ് കമ്മിറ്റി വഴി ഒരാള്‍ക്ക് ഒരുതവണ മാത്രമേ തീര്‍ത്ഥാടനം നടത്താന്‍ കഴിയൂവെന്ന് കേന്ദ്രത്തിന്റെ പുതിയ നയത്തിലുണ്ട്. പുതിയ മാനദണ്ഡപ്രകാരം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിയന്ത്രണം ഉണ്ടാകും. നയം നടപ്പലാകുന്നതോടെ ഹജ്ജ് കമ്മിറ്റി വഴി ഒരു തവണ മാത്രമേ ഒരാള്‍ക്ക് ഹജ്ജിനു പോകാന്‍ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: