തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവായി. ഈ വര്‍ഷം ജനവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും വര്‍ധനവ്.
20 കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളത്തില്‍ 25 ശതമാനം വര്‍ധനവും 20 മുതല്‍ 100 വരെ കിടക്കകളുള്ള ആശുപത്രികളില്‍ 31 ശതമാനവും 100 നുമുകളില്‍ കിടക്കകളുള്ള ആസ്പത്രികളില്‍ 35 ശതമാനവുമാണ് വര്‍ധനവ്.
നേരത്തെ ബലരാമന് കമ്മിറ്റിയുടെ ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യാന്‍ കമ്മിഷന് അധികാരമില്ലെന്നായിരുന്നു ഇവരുടെ വാദം. തുടര്‍ന്ന് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: