ഗാസിയാബാദ്: കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ വധക്കേസില്‍ സിബിഐ ഉദ്യോഗസ്ഥന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ആരുഷിയെയും വേലക്കാരന് ഹേംരാജിനെയും കൊന്നത് ആരുഷിയുടെ മാതാപിതാക്കളായ രാജേഷും നൂപുര്‍ തല്‍വാറും ചേര്‍ന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എജിഎല്‍ കൗള്‍ കോടതിയില്‍ സത്യവാങ്മൂലം നല്കി. സംഭവത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കുണ്ടാവാന്‍ ഒരൂ സാധ്യതയുമില്ലെന്ന് പ്രൊസിക്യൂഷന് സാക്ഷിയെന്ന നിലയിലെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ആരുഷിയും ഹേം രാജും കൊല്ലപ്പെടുമ്പോള്‍ രാജേഷും നൂപുറും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
ഹേംരാജിന്റെ മൃതശരീരം മുകള്‍ നിലയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മൂടിയിട്ടതും ആരുഷിയുടെ മുറി പുറത്തുനിന്ന് പൂട്ടിയതുമെല്ലാം അവരുടെ പങ്ക് വെളിപ്പെടുത്തുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചില്ലെന്നും കൗള്‍ കോടതിയെ ബോധിപ്പിച്ചു.
2008 മെയ് 15നായിരുന്നു ഉത്തര്‍പ്രദേശിലെ നോയിഡയിലെ വസതിയില്‍ ആരുഷിയെയും ഹേംരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കൊന്നത് ആരുഷിയുടെ മാതാപിതാക്കളാണെന്ന സംശയം തുടക്കം മുതലെ നിലനിന്നിരുന്നു.
പക്ഷെ, സ്വീകാര്യയോഗ്യമായ തെളിവുകളില്ലെന്നു പറഞ്ഞ് 2010 ഡിസംബറില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് തള്ളിയ കോടതി തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ വിചാരണയുമായി മുന്നോട്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: