ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന നേതാക്കളെ ലക്ഷ്യംവച്ച് തീവ്രവാദികള്‍ നടത്തിയ സ്ഫോടനങ്ങളില്‍ 22 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താനിലും പെഷവാറിലുമാണ് സ്ഫോടനങ്ങളുണ്ടായത്.
ബലൂചിസ്താനില്‍ പി എം എല്‍ എന്‍ നേതാവ് സെനാവുള്ള സെഹ്രിയുടെ വാഹനവ്യൂഹം ലക്ഷ്യമാക്കി നടന്ന ബോംബ് സ്ഫോടനത്തിലാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. 30 ഓളം പേര്‍ക്ക് അവിടെ പരിക്കേറ്റു. സെഹ്രി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അദ്ദേഹത്തിന്റെ സഹോദരനും അടുത്ത ബന്ധുവും കൊല്ലപ്പെട്ടു.
അവാമി നാഷണല്‍ പാര്‍ട്ടി നേതാക്കളെ ലക്ഷ്യമാക്കി പെഷവാറില്‍ താലിബാന് ചാവേര്‍ പോരാളി നടത്തിയ സ്ഫോടനത്തില്‍ 16 പേര് മരിച്ചു. നാല് പോലീസുകാരും ഒരു മാധ്യമ പ്രവര്‍ത്തകനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. മുന്‍ റെയില്‍വെ മന്ത്രിയും എ എന്‍ പി നേതാവുമായ ഗുലാം അഹമ്മദ് ബിലോറിന് സ്ഫോടനത്തില്‍ പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: