ന്യൂദല്‍ഹി: റേഡിയോ ജോക്കികള്‍ക്ക് നേരെയുണ്ടായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആകാശവാണിയില്‍ കൂട്ടനടപടി. ദല്‍ഹി ആകാശവാണിയില്‍ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഓഫീസര്‍മാരെ പിരിച്ചുവിടുകയും ഒരാള്‍ക്ക് സസ്പെന്‍ഡ് നല്‍കുകയും ചെയ്തു.
ഒരാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രസാര്‍ ഭാരതി കോര്പ്പറേഷന് നേരിട്ട് ഇടപെട്ടാണ് അതിവേഗത്തില്‍ നടപടികള്‍ എടുത്തത്.
ഡ്യൂട്ടി ഓഫീസര്‍മാരായിരുന്ന എന്‍.കെ വര്‍മ്മ, ഷെല്ലി എന്നിവരെയാണ് പിരിച്ചുവിട്ടത്. പ്രോഗ്രാം എക്സിക്യൂട്ടീവ് ഡാനിഷ് അലിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
സ്റ്റേഷന് ഡയറക്ടര്‍ എല്‍. എസ് ബാജ്പേയിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ജോലി വീതിച്ചു നല്‍കുന്നതിലും ശമ്പളം നല്‍കുന്നതിലും വിവേചനം കാട്ടുകയാണെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി കൊടിയ ലൈംഗിക പീഡനമാണ് നടക്കുന്നതെന്നും കാട്ടി മാര്‍ച്ചില്‍ 25ലേറെ അവതാരകര്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടന്ന വിവിധ തലത്തിലുള്ള അന്വേഷങ്ങളെത്തുടര്ന്നാണ് പിരിച്ചുവിടലും സസ്പെന്‍ഷനും. പുറത്താക്കിയവര്‍ക്ക് പൊതുമേഖലയില്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്.
കൃത്യസമയത്ത് നടപടി എടുക്കാത്തതിനാണ് ഒരാള്‍ക്ക് സസ്പെന്‍ഷനും ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതും. ജോലി വീതം വച്ചു നല്‍കാനും ശമ്പളം നല്‍കാനും ലൈംഗികമായി വിധേയമാകണമെന്നായിരുന്നത്രേ പലപ്പോഴും ആവശ്യം.
പ്രസാര്‍ ഭാരതി ബ്രോഡ് കാസ്റ്റിംഗ് പ്രൊഫഷണല്‍ അസോസിയേഷന്റെ പേരില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ദല്‍ഹി വനിതാ കമ്മിഷനും പരാതി നല്കി. തുടര്‍ന്ന് പ്രസാര്‍ ഭാരതി അടിയന്തരമായി ഇടപെടുകയായിരുന്നു. സംഘടന ദല്‍ഹി കോടതിയില്‍ പൊതു താല്പര്യ ഹര്‍ജിയും നല്‍കിയിരുന്നു.
വര്‍മ്മയേയും ഷെല്ലിയേയും അടിയന്തരമായി പിരിച്ചുവിട്ടു. അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനാണ് ഡാനിഷ് അലിയെ സസ്പെന്‍ഡ് ചെയ്തത്. വളരെ ഗുരുതരമായ പ്രശ്നമാണിത്. ആകാശവാണിയുടെ സല്‍പ്പേരുപോലും കളങ്കപ്പെടുത്തുന്ന ഒന്നാണിതെന്നും പ്രസാര്‍ ഭാരതി അംഗം വി.എ. എം ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: