ബംഗളൂരു: ഇന്നലെ ബിജെപി ഓഫീസിനു സമീപം ഉണ്ടായ ബോംബു സ്ഫോടനവും ഊഹാപോഹങ്ങളും തെരഞ്ഞെടുപ്പു പ്രചാരണത്തിലും പത്രികാ സമര്‍പ്പണത്തിലും അല്‍പ്പം ഭീതിയും ആശങ്കയും പരത്തി. എങ്കിലും വളരെവേഗം നഗരം അതിന്റെ സ്വാസ്ഥ്യം വീണ്ടെടുക്കുന്നതാണ് കണ്ടത്. പലേടത്തും പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ അനുയായികളുടെ വന്‍ സംഘങ്ങളുമായി ആവേശപൂര്‍വ്വം തന്നെയാണ് പത്രികാ സമര്‍പ്പണത്തിന് എത്തിയത്.
ഹുബ്ലിയില്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, പദ്മനാഭനഗറില്‍ ഉപമുഖ്യമന്ത്രി ആര്.അശോക്, മാണ്യയില് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി അംബരീഷ് എന്നിവര്‍ പത്രിക നല്കിയ പ്രമുഖരില്‍ ചിലരാണ്. ശരാശരി ഓരോ മണ്ഡലത്തിലും16 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ബിജെപിയില്‍നിന്ന് 360 ഉം കോണ്‍ഗ്രസ്സില്‍ നിന്ന് 408 ഉം മതേതര ദളില്‍ നിന്നും 309ഉം അടക്കം ആകെ 2947 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്.ഇതില്‍ കോണ്‍ഗ്രസ് വിമതരടക്കം 1051 സ്വതന്ത്രസ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടുന്നു. നാളെ പത്രികകളുടെ പരിശോധന നടക്കും. 20നാണ് പിന്‍വലിക്കാനുള്ള അവസാനദിനം. അതിനുശേഷമേ എത്ര സ്ഥാനാര്‍ഥികള്‍ രണാങ്കണത്തില്‍ ഉണ്ടാകുമെന്ന് പറയാനാവൂ.
കോണ്‍ഗ്രസ്സിന്റെ പ്രധാന സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം വിമത ഭീഷണിയുണ്ട്. പല നേതാക്കളും പ്രമുഖരുടെ പത്രികാ സമര്‍പ്പണങ്ങളില്‍ നിന്നും വിട്ടുനിന്നു. പലരും രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. തന്റെ അഭിപ്രായങ്ങളെയും അനുയായികളെയും പരിഗണിക്കാത്തത്തില്‍ മുന്മുഖ്യനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.എം. കൃഷ്ണ അതീവ നിരാശയിലാണ്. ഒരുകാരണവശാലും താന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുകയില്ലെന്ന് അദ്ദേഹം എഐസിസിയെ അറിയിച്ചിട്ടുണ്ട്.
തെരെഞ്ഞെടുപ്പിനു മുമ്പു രാഹുല്‍ഗാന്ധി നല്കിയ ഉറപ്പുകള്‍ ഒന്നും തന്നെ പാലിച്ചിട്ടുമില്ല.ചുരുങ്ങിയത് 25 യുവ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെങ്കിലും സീറ്റ് വാഗദാനം നല്‍കിയത് ഏതാനും മന്ത്രി പുത്രര്‍ക്കും പൗത്രര്ക്കുമായി ഒതുങ്ങി.വനിതാ പ്രാതിനിത്യവും തുച്ഛമാണ്.പലരും വൃദ്ധസിംഹങ്ങള് ആയതിനാല്‍ ‘കോണ്‍ഗ്രസ്സ് കാ ഹാത്ത് വീല്‍ ചെയര്ക്കാ സാത്ത്’എന്ന് യൂത്ത്കോണ്‍ഗ്രസ്സുകാര്‍ തന്നെ അടക്കം പറയുന്നുമുണ്ട്. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിന് ഒന്നിലധികം വിമതരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: