കൊച്ചി: സി.എം. ദിനേശ്മണിയെ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് ദിനേശ്മണിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. മുന്‍പ് സി എം ദിനേശ് മണിയെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത വി.എസ് പക്ഷത്തെ പ്രമുഖര്‍ പോലും മൗനം പാലിച്ചു.
എംവി ഗോവിന്ദന് മാസ്റ്റര്‍ക്കു പകരമാണ് ദിനേശ് മണി സ്ഥാനം ഏറ്റെടുക്കുന്നത്. ഗോവിന്ദന് മാസ്റ്റര്‍ ഇനി സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സ്വഭാവദൂഷ്യം ആരോപിച്ച് ഗോപി കോട്ടമുറിക്കലിനെ പുറത്താക്കിയ ഒഴിവിലേക്കായിരുന്നു എം വി ഗോവിന്ദന് മാസ്റ്ററെ തിരഞ്ഞെടുത്തത്. തികച്ചും സന്തോഷത്തോടെയാണ് പിണറായി വിജയന് യോഗ സ്ഥലത്ത് നിന്നും പുറത്തേയ്ക്ക് ഇറങ്ങിവന്നത്.
പാര്‍ട്ടിയിലെ വിഭാഗിയതയും തന്റെ ജില്ലാ സെക്രട്ടറി സ്ഥാനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സി.എം ദിനേശ് മണി പ്രതികരിച്ചു. എം.വി ഗോവിന്ദന് മാസ്റ്റര്‍ സെക്രട്ടറിയായിരുന്ന സാഹചര്യത്തില്‍ പല തവണ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചെങ്കിലും വിഭാഗീയത മൂലം സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: