ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് കീഴടങ്ങാനുള്ള കാലാവധി സുപ്രീംകോടതി നീട്ടി. നാലാഴ്ചത്തേക്കാണ് കാലാവധി നീട്ടിയത്. അല്‍ത്താഫ് അലി സയീദ് , ഇസാ മേമന്, യൂസഫ് നല്വാല എന്നിവര്‍ക്കാണ് കാലാവധി നീട്ടി നല്‍കിയത്.
കേസില്‍ സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ സമയപരിധി നീട്ടിനല്‍കിയ സാഹചര്യത്തില്‍ തങ്ങള്‍ക്കും സമയം നീട്ടി നല്‍കണമെന്നാണ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ക്കൊപ്പം കേസില്‍ പ്രതിയായ യൂസഫ് ഖാന് എന്നയാളുടെ ഹര്‍ജി കോടതി തള്ളി. യൂസഫ് ഖാന് ജയിലില്‍ തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്നു കോടതി നിരീക്ഷിച്ചു.
കേസിലെ മറ്റൊരു പ്രതിയായ എഴുപത്തൊന്നുകാരിയും ക്യാന്‍സര്‍ രോഗിയുമായ സൈബുന്നീസ ഖാസിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് വിട്ടു. രണ്ടുമണിക്ക് ഈ ഹര്‍ജി കോടതി പരിഗണിക്കും. മാനുഷിക പരിഗണ നല്കി ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാണ് സൈബുന്നീസ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെയാണ് സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ കോടതി സമയം നീട്ടിനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: