ലോകമൊട്ടുക്ക് സാധാരണമായി ഉപദേശിച്ചുവരുന്ന നിലയില്‍ മതത്തിന്റെ അടിസ്ഥാനം കൂറും വിശ്വാസവുമാണെന്ന് പറയപ്പെടുന്നു. അതില്‍ തന്നെയും ഉള്ളത് പലകൂട്ടം സിദ്ധാന്തങ്ങള്‍ മാത്രം. അതുകൊണ്ടാണ് മതങ്ങളെല്ലാം തമ്മില്‍ കലഹിച്ചുകൊണ്ടിരിക്കുന്നത്. ഈ സിദ്ധാന്തവാക്യങ്ങള് തന്നെ വിശ്വാസത്തിനുമേലാണ് നിലകൊള്ളുന്നത്. ഒരാള്‍ പറയുന്നു മേഘമണ്ഡലത്തിന് മേല്‍ ഇരുന്ന് പ്രപഞ്ചമാകെ ഭരിക്കുന്ന ഒരു ദേവനുണ്ടെന്ന്. തന്റെ വാക്കിനെ മാത്രം പ്രമാണമാക്കി ഞാന്‍ അതില്‍ വിശ്വസിക്കണമെന്നും അയാള്‍ പറയുന്നു. അതുപോലെ തന്നെ ചില സ്വാഭിപ്രായങ്ങള്‍ എനിക്കുമുണ്ടാകാം. അതുമറ്റുള്ളവര് വിശ്വസിക്കണമെന്ന് ഞാന്‍. അതിനുകാരണം ചോദിച്ചാല്‍ എനിക്ക് ഒരു സമാധാനവും നല്കാനില്ല. ഇങ്ങനെയാണ് മതത്തിനും തത്വജ്ഞാനശാസ്ത്രത്തിനും ഈയിടെ ദുഷ്പേരുണ്ടായിരിക്കുന്നത്. പഠിപ്പുകാരുടെ നില ഇതാണെന്നുതോന്നും. ”ഏയ് ! ഈ മതങ്ങള്‍ സിദ്ധാന്തവാക്യവലികള് ! അവ നേരാണോ എന്ന് പരീക്ഷിക്കാന്‍ ഒരുതോതുമില്ല. അവനവന് രുചിച്ചത് ഓരോരുത്തനും പ്രസംഗിക്കുന്നു.” എന്നിരിക്കിലും മതവിശ്വാസത്തിന് സര്‍വസാധാരണമായ ഒരു അടിസ്ഥാനമുണ്ട്. അത് നാനാരാജ്യങ്ങളിലുള്ള നാനാസിദ്ധാന്തങ്ങളെയും ഓരോ ശാഖക്കാരുടെ എല്ലാത്തരം അഭിപ്രായങ്ങളുമുണ്ട്. അവമൂലം എന്തെന്ന് നോക്കുമ്പോള്‍ അവയും സര്‍വലോക സമാനമായ അനുഭവത്തെ ആസ്പദിച്ചുള്ളവയാണെന്ന് കാണാം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: