ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ആലോചിച്ച ശേഷമാണ് 2ജി സ്പെക്ട്രം ഇടപാട് നടത്തിയതെന്ന് മുന്‍ ടെലികോം മന്ത്രി എ.രാജ വെളിപ്പെടുത്തി. ടെലികോം ഇടപാടില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കുമെന്നും എ. രാജ പറഞ്ഞു. സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിയേയും ധനമന്ത്രി ചിദംബരത്തേയും കുറ്റവിമുക്തരാക്കി കുറ്റം മുഴുവന്‍ തന്റെമേല്‍ ആക്കിയ ജെപിസി നടപടിയെ തുടര്‍ന്നാണ് രാജയുടെ പ്രതികരണം.
മൊബൈല്‍ നെറ്റ് വര്‍ക്ക് ലൈസന്‍സ് വിതരണസമയത്ത് പ്രധാനമന്ത്രി മന്മോഹന് സിംഗിനോടും ധനമന്ത്രി പി ചിദംബരത്തോടും ആലോചിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ മുമ്പാകെ സത്യം തെളിയിക്കാന്‍ അവസരം ലഭിച്ചില്ല. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗം കൂടി കേട്ടശേഷമേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാവൂ എന്നു രാജ ആവശ്യപ്പെട്ടു.?100 പേജ് വരുന്ന കത്ത് രാജ ജെപിസി അംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ പി.സി. ചാക്കോ വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കരട് റിപ്പോര്‍ട്ടില്‍ ടെലികോം മന്ത്രിയായിരുന്ന എ. രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഈ റിപ്പോര്‍ട്ടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ബിജെപി ചോദ്യം ചെയ്തു. സംഭവം അന്വേഷിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. പാര്‍ലമെന്ററി ചട്ടങ്ങളുടെ ലംഘനമാണിതെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്പറഞ്ഞു.റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.30 അംഗങ്ങളുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ 12 പേര് മാത്രമേ റിപ്പോര്‍ട്ട് അംഗീകരിക്കാനുള്ള സാധ്യതയുള്ളൂ. 16 പേരുടെയെങ്കിലും അംഗീകാരം ലഭിച്ചാല്‍ മാത്രമേ റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയുകയുള്ളൂ.
ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയപരമായ തീരുമാനം രാജ വളച്ചൊടിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. സിഎജി പറയുന്നത് പോലെ 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്ന വാദത്തിനോട് യോജിപ്പില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജെപിസി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മന്ത്രിക്കും കഴിയില്ല. രാജയില്‍ നിന്നു നേരിട്ടു മൊഴിയെടുക്കാത്ത ജെപിസി നിലപാട് അംഗീകരിക്കാനാകില്ല. രാജയില്‍ നിന്നു ജെപിസി നേരിട്ടു തെളിവെടുക്കണമെന്ന് ഡിഎംകെ നേതാവ് ടി.ആര്.ബാലുവും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് റിപ്പോര്‍ട്ടില്‍ ശ്രമിച്ചിരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ജെപിസി അധ്യക്ഷന്‍ പി.സി.ചാക്കോ തള്ളി. വിയോജിപ്പുള്ളവര്‍ക്ക് വിയോജനക്കുറിപ്പ് നല്‍കാമെന്നും എ.രാജയെ വിളിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും ചാക്കോ പറഞ്ഞു
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: