ഷാങ്ഹായ്: പടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. 2600ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യം ഇനിയും ഉയരാനാണ് സാധ്യത.
റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ലിന്ക്വിയോങ് നഗരത്തിന്റെ 80 കിലോമീറ്റര്‍ പടിഞ്ഞാറാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ പറഞ്ഞു. പ്രാദേശിക സമയം 08 :02 നായിരുന്നു ഭുകമ്പം. ഭൂമിക്കടിയില്‍ 12.3 കിലോ മീറ്റര്‍ താഴെയാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
ഭൂചനത്തെ തുടര്‍ന്ന് നിരവധി തുടര്‍ ചലനങ്ങള്‍ ഉണ്ടായി. ഇതില്‍ 5.1 രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തമായ ഭൂചലനം. രക്ഷാപ്രവര്‍ത്തനത്തിനായി 2000 പേരടങ്ങുന്ന സംഘം സിച്ചുവാനില്‍ എത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂകമ്പത്തെ തുടര്‍ന്ന് അടച്ചിരുന്ന ചെങ്കാടു വിമാനത്താവളം തുറന്നു. ഏകദേശം 20 സെക്കന്റോളം ഭൂകമ്പം നീണ്ടു നിന്നതായി ദൃക്സാക്ഷികളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചനത്തെ തുടര്‍ന്ന് നിരവധി തുടര്‍ ചലനങ്ങള്‍ ഉണ്ടായി. ഇതില്‍ 5.1 രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തമായ ഭൂചലനം.
നേരത്തെ 2008ല്‍ ഇതേ സ്ഥലത്ത് ഉണ്ടായ ഭൂകമ്പത്തില്‍ 90,000 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: