ന്യൂദല്‍ഹി: ടു ജി സ്പെക്ട്രം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് പി.സി ചാക്കോയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഡിഎംകെ നോട്ടീസ് നല്‍കിയത്.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായ ദിവസം തന്നെ സഭ വിവാദ വിഷയങ്ങളിലേക്ക് ഇതോടെ കടന്നു. ടെലികോം മുന്‍മന്ത്രി എ. രാജയെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയും തന്നെ വിസ്തരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിഷേധിക്കുകയുമാണു ചാക്കോ ചെയ്തതെന്നാണു ഡിഎംകെയുടെ ആരോപണം. ഇതു കോണ്‍ഗ്രസിലെ ചിലരെ രക്ഷിക്കാനാണ്. രാജയെ വിസ്തരിച്ചാല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പുറത്തുവരുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണു ചാക്കോയെ തല്‍സ്ഥാനത്തു നിന്നു നീക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
യുപിഎ സര്‍ക്കാരിനു ഡിഎംകെ പിന്തുണ പിന്‍വലിച്ച ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനമാണ് ഇന്നു തുടങ്ങുന്നത്. കല്‍ക്കരിപ്പാടം കേസില്‍ സിബിഐ റിപ്പോര്‍ട്ട് ചോദ്യത്തോരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്ററിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: