ചെന്നൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ അപവാദ പ്രചാരണം നടത്തി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് നേടാമെന്ന ഭരണ-പ്രതിപക്ഷ കക്ഷികളുടെ വ്യാമോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാറുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. ചെന്നൈ മലയാളി കൂട്ടായ്മയായ സത് സംഗമ നടത്തിയ മലയാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്.
ഇരു മുന്നണികള്‍ക്കും ഗുജറാത്ത് വികസനത്തോട് അസൂയയാണ്. നരേന്ദ്രമോദിയെ എതിര്‍ക്കാന്‍ മത്സരിക്കുന്ന ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും രാജ്യദ്രോഹികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ശിവഗരി ഹിന്ദുമഠമാക്കാന്‍ ശ്രമിക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവന പരിഹാസ്യമാണ്. രാജ്യത്തിന്റെ സംസ്കൃതിയെ കാത്ത് സൂക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയെ ദേശീയധാരയിലുള്ളവര് നെഞ്ചേറ്റണമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
കെ.എം.പി.ദാമോദരന്‍ നമ്പൂതിരി മലയാളി സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. കെ.ജവഹര്‍ (ആര് എസ് എസ് ശാരീരിക് പ്രമുഖ്, ചെന്നൈ), ഡോ.ജി.വിജയലക്ഷ്മി(സാമൂഹ്യ പ്രവര്‍ത്തക), പി.കെ.ഉണ്ണികൃഷ്ണന്(എസ്എന്‍ഡിപി ചെന്നൈ ഓര്‍ഗനൈസര്‍), കെ.പി.ഗോപിനാഥന്(നായര്‍ ടുഡെ ചീഫ് എഡിറ്റര്‍), ഗിരീഷ് കെ.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: