ചെന്നൈ: വയലിന് ചക്രവര്‍ത്തി ലാല്‍ഗുഡി ജയരാമന് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളും പക്ഷാഘാതവും ബാധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയിലെ വസതിയിലായിരുന്നു മരണം. 1937 സപ്തംബര്‍ 17ന് തമിഴ്നാട്ടില തിരുച്ചിജില്ലയിലെ ലാല്‍ഗുഡിയില്‍ ജനിച്ച ജയരാമന് പന്ത്രണ്ടാം വയസ്സിലാണ് സംഗീതക്കച്ചേരികള്‍ക്ക് അകമ്പടി വാദ്യം വായിച്ചു തുടങ്ങിയത്. ലാല്‍ഗുഡി ബാണി എന്ന സ്വന്തം ശൈലി ചിട്ടപ്പെടുത്തി അദ്ദേഹം സംഗീതലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. പിതാവ് വി.ആര്.ഗോപാല അയ്യരും പ്രശസ്ത വയലിന് വിദ്വാനായിരുന്നു. 2001ല്‍ പദ്മഭൂഷന്‍ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
നാദവിദ്യാതിലകം, നാദവിദ്യാരത്നാകര പുരസ്കാരം, സംഗീത ചൂഡാമണി എന്നീ ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്. 2006ല്‍ ശൃംഗാരം എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ച് ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.
ജയരാമന് മുസിരി സുബ്രഹ്മണ്യ അയ്യര്‍, എം.എം.ദണ്ഡപാണി ദേശികര്‍, ജി.എന്‍.ബാലസുബ്രഹ്മണ്യം, മധുര മണി അയ്യര്‍, രാംനാഡ് കൃഷ്ണന്, മധുര എസ്. സോമസുന്ദരം, മഹാരാജപുരം സന്താനം തുടങ്ങിയ പ്രമുഖര്‍ക്കു വേണ്ടി വയലിന് വായിച്ചിട്ടുണ്ട്. എന്നാല്‍ വനിതാ ഗായകര്‍ക്കു വേണ്ടി വയലിന് വായിക്കില്ലെന്ന് അദ്ദേഹം ശഠിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവിനും ഇതേ നിഷ്ഠയുണ്ടായിരുന്നു. എങ്കിലും മറ്റുള്ളവര്‍ക്കു വേണ്ടി അവര്‍ ആവശ്യപ്പെടുന്ന ശൈലിയില്‍ വായിക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. അദ്ദേഹത്തിന്റെ മകന് ജി.ജെ.ആര്. കൃഷ്ണനും മകള്‍ ജി.ജെ.ആര്.വിജയലക്ഷ്മിയും പ്രശസ്ത വയലിനിസ്റ്റുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: