ന്യുദല്‍ഹി: പെട്രോള്‍ വിലയില്‍ വീണ്ടും കുറവ് വന്നേക്കുമെന്ന് സൂചന. ഏപ്രില്‍ അവസാനം ചേരുന്ന എണ്ണ കമ്പനികളുടെ അവലോകന യോഗത്തില്‍ ലിറ്ററിന് രണ്ടു രൂപ മുതല്‍ രണ്ടര രൂപ വരെ കുറച്ചേക്കും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന സാഹചര്യത്തിലും ഡോളറിനെ അപേക്ഷിച്ച് രൂപ കരുത്താര്‍ജിക്കുന്നതുമാണ് പെട്രോള്‍ വില കുറയാന്‍ കാരണം.
ഒരു ബാരല്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ മാര്‍ച്ചില്‍ 106 ഡോളറായിരുന്നു ചെലവെങ്കില്‍ ഇന്ന് അത് 98 ഡോളറാണ്. രണ്ടു മാസത്തിനുള്ളില്‍ നാലാം തവണയാണ് ഇതോടെ പെട്രോള്‍ വില കുറയുന്നത്. മാര്‍ച്ച് 16ന് 2.40 രൂപയും ഏപ്രില്‍ രണ്ടിന് ഒരു രൂപയും ഏപ്രില്‍ 16ന് 1.20 രൂപയും കുറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളില്‍ 4.60 രൂപയാണ് കുറഞ്ഞത്.
നിലവില്‍ പെട്രോളിന് 66.09 രൂപയാണ് ദല്‍ഹിയിലെ വില. അതേസമയം, ഡീസല്‍ വിലയില്‍ പ്രതിമാസം അന്‍പത് പൈസ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: