ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു. ഇരുസഭകളും ഉച്ചയ്ക്ക് 12 മണി വരെയാണ് സഭകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. കല്‍ക്കരിപ്പാടം വിതരണം സംബന്ധിച്ച സിബിഐ അന്വേഷണത്തില്‍ ഇടപെട്ടുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
വിഷയം രാജ്യസഭയില്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നോട്ടീസ് നല്കി. കല്‍ക്കരിപ്പാടം അഴിമതിയിലെ സിബി ഐ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ ഇടപെട്ട കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാര്‍ രാജി വെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
2 ജി അഴിമതി കേസിലും കല്‍ക്കരിപ്പാടം അഴിമതിക്കേസിലും പ്രതികളെ രക്ഷിക്കാന്‍ അശ്വിനി കുമാര്‍ കൂട്ടുനിന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. അതിനിടെ 2ജി സ്പെക്ട്രം റിപ്പോര്‍ട്ടില്‍ വാജ്പേയിയുടെ പേര് പരാമര്‍ശിച്ചത് ഒഴിവാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് റിപ്പോര്‍ട്ടില്‍ എന്‍ഡിഎയുടെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ പേര് പരാമര്‍ശിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
ആവശ്യം അംഗീകരിക്കും വരെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. കല്‍ക്കരിപ്പാടം കേസില്‍ സിബിഐ റിപ്പോര്‍ട്ട് ചോദ്യത്തോരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ബിജെപി തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ ആവശ്യമിട്ടിരുന്നു. ആവശ്യമുന്നയിച്ച് ബഹളം ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി തവണ പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: