തിരുവനന്തപുരം: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണു മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചത്.
കേരളാ പോലീസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസില്‍ വിശ്വാസമില്ലെന്നും നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേസ് അന്വേഷിക്കുന്നതില്‍ കേരളാപോലീസിന് പരിമിതിയുണ്ടെന്നും അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം കൊണ്ടേ സത്യം പുറത്തു വരൂവെന്നും വി.മുരളീധരന് പറഞ്ഞു. ഇക്കാര്യത്തില്‍ ഉടനടി നടപടിയുണ്ടാകുമെന്നും നിജസ്ഥിതി വിലയിരുത്തി ഉചിത അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും മുരളീധരന് അറിയിച്ചു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു..ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ചില പ്രതികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു ജകൃഷ്ണന്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. കേസില്‍ പിടിയിലായവരില്‍ ഒരാള്‍ക്കു മാത്രമാണു യഥാര്‍ഥ പ്രതിയെന്നായിരുന്നു വെളിപ്പെടുത്തല്‍.
ജയകൃഷ്ണന് വധക്കേസില്‍ കീഴ്ക്കോടതി ശിക്ഷിച്ച പ്രതികളെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. 1999 ഡിസംബര്‍ ഒന്നിനാണ് പാനൂരിലെ ഈസ്റ്റ് മൊകേരി യു.പി സ്കൂളിലെ അധ്യാപകനായിരുന്ന ജയകൃഷ്ണനെ സ്കൂളില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ അക്രമികള്‍ വെട്ടിക്കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: