ചവറ: അറയ്ക്കല്‍ ക്ഷേത്രോത്സവത്തിനു നേരെ സിപിഎം അക്രമം. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും ചവറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഷിജുവിന്റെയും ബ്രാഞ്ച് സെക്രട്ടറി ബിനോയിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. തെക്കുംഭാഗം സ്വദേശികളും ചവറയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ അമ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഷിജുവിന്റെ വീട്ടില്‍ ക്യാമ്പ് ചെയ്തശേഷം മാരകായുധങ്ങളുമായി പ്രദേശവാസികളുടെയും ക്ഷേത്രഭാരവാഹികളുടെയും നേരെ അക്രമം നടത്തുകയായിരുന്നു.
ഉത്സവത്തിന്റെ ഭാഗമായി കുരിശുംമൂട് കരക്കാരുടെയും ക്ഷേത്രഭാരവാഹികളുടെയും നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നുകൊണ്ടിരുന്ന കുതിരകളും ഫ്ലോട്ടുകളും അണിനിരന്ന ഘോഷയാത്രയ്ക്കു നേരെയാണ് അക്രമണമുണ്ടായത്. തെക്കുംഭാഗത്തു നിന്നും എത്തിയ ഗുണ്ടാസംഘത്തില്‍ വിവിധ കേസുകളിലും കൊലപാതകകേസുകളിലുംപെട്ടവരുണ്ടായിരുന്നു.
അക്രമത്തില്‍ തൊളെല്ലിനു പൊട്ടലുപറ്റിയ കല്ലുംപുറത്തുവീട്ടില്‍ ധനേഷ്കുമാര്‍(28), മൂക്കിനു ഗുരുതരമായ പൊട്ടലുണ്ടായ പുതുക്കാട് മോഹനാലയത്തില്‍ രാമു എന്നുവിളിക്കുന്ന മനോജ്(36), കലേഷ്(20) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കും കൈകാലുകള്‍ക്കും പൊട്ടലുകളുണ്ടായ അഞ്ചോളം പ്രദേശവാസികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ പോലീസ് ഷിജു, ബിനോയ്, അപ്പു, ഫ്രാന്‍സിസ്, സണ്ണി തുടങ്ങി കണ്ടാലറിയാവുന്ന മറ്റുള്ളവരെയും പ്രതിയാക്കി കേസുകള്‍ ചാര്‍ജു ചെയ്തു.
പ്രതികള്‍ ഒളിവിലാണ്. ചവറ എസ്ഐ ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: