കോട്ടയം: രാജ്യം പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കെ നടത്തുന്ന രോഗപ്രതിരോധ വര്‍ഷാചരണത്തിന്റെ ഭാഗമായി നാലു ഘട്ടമായി ജില്ലയില്‍ രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രതിരോധ മരുന്നു നല്‍കുമെന്ന് ജില്ലാ കളക്ടര്‍ മിനി ആന്റണി അറിയിച്ചു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കാത്ത സ്ഥലങ്ങളിലെ കുട്ടികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കുമാണ് മരുന്നു നല്‍കുക. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ 30 വരെ നടക്കും. ജൂണ്‍ മൂന്നു മുതല്‍ എട്ടുവരെ, ജൂലൈ എട്ടുമുതല്‍ 13വരെ, ഓഗസ്റ്റ് 19 മുതല്‍ 24 വരെ എന്ന ക്രമത്തിലാണ് തുടര്‍ന്നുള്ള ഘട്ടങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഈ ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പദ്ധതി മേഖലകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് രോഗപ്രതിരോധ മരുന്നുകള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: