വൈക്കം: വടക്കുപുറത്തുപാട്ടിന്റെ സമാപന ദിനമായ ഇന്ന് രാത്രി 1 മണിക്ക് വലിയഗുരുതി നടക്കും. കളംപാട്ടും കളം മായ്ക്കലും കഴിഞ്ഞാണ് ചടങ്ങ് നടക്കുക. കുരുതിക്ക ളം ഒരുക്കുന്നത് പടശ്ശേരി ഇല്ലക്കാര്‍ക്കാണ്. ഇതിനുള്ള അവകാശം കുരുതി തയ്യാറാക്കാന്‍ കരിക്ക്, മഞ്ഞള്‍, ചുണ്ണാമ്പ് എന്നിവ ഉപയോഗിക്കും. 68 ഖണ്ഡങ്ങളില്‍ പോളപദം ഉ ണ്ടാക്കി അതിലാണ് ഗുരുതി നടത്തുന്നത്. ഏഴു പാത്രത്തി ല്‍ കുരുതിയും ഒരു പാത്രത്തി ല്‍ കുറുക്കിയ നിണവുമാണ് ഉപയോഗിക്കുക.
ദേവിയുടെ സാന്നിദ്ധ്യത്തില്‍ ഭൂതഗണങ്ങ ള്‍ക്ക് നല് കുന്ന നിവേദ്യമാണ് വറപൊടിയും നിണം കുറുക്കിയതും. ഗുരുതിക്ക് മുമ്പ് ദേവിക്ക് നിവേദ്യം നടത്തും. അപ്പം, പാല് പ്പായസം, വെള്ളനിവേദ്യം മുതലായവയാണ് നിവേദ്യങ്ങള്‍. രൗദ്രഭാവത്തിലുള്ള ദേവിയുടെ കോപം ശമിപിക്കാനാണ് ഗുരുതി നടത്തുന്നത്. മഞ്ഞള്‍പ്പൊടി, അരിപ്പൊടി, നാളികേരം, പ്ലാവില, നെല്ല് തുടങ്ങിയവകൊണ്ട് തൂക്ക് നടത്തും. ഗുരുതി കഴിഞ്ഞാല്‍ ഏഴു ദിവസം ഈ സ്ഥലത്തേക്ക് പോകാന്‍ പാടില്ലന്നാണ് ആചാരം. വടക്കുപുറത്തുപാട്ട് സമാപിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ മുത്തേടത്തുകാവ് ഭഗവതിക്കും കരുതി നടത്തുന്ന ചടങ്ങുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: