കോട്ടയം: കര്‍ണ്ണാടക ബോംബ് സ്ഫോടനത്തില്‍ പ്രതികളായ രണ്ട് പേര് കോട്ടയം ജില്ലക്കാരാണ് എന്ന് വ്യക്തമായ സാഹചര്യത്തില്‍ ജില്ലയിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തീവ്രവാദികളെ മത്സരിച്ച് സഹായിക്കുകയാണ്.
ഗുജറാത്ത് ബോംബ് സ്ഫോടനത്തില്‍ പ്രതികളായവരെ ഈരാറ്റുപേട്ടയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ മാത്രമാണ് ഇവിടുള്ളവര്‍ വിവരമറിഞ്ഞത്. ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ പ്രധാനമന്ത്രി അപലപിക്കാത്തതും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി സഹതാപതരംഗം സൃഷ്ടിക്കാന്‍ വേണ്ടി ചെയ്തതാണെന്നും പറഞ്ഞതിലൂടെ തീവ്രവാദികളോടുള്ള സമീപനം വ്യക്തമായിരിക്കുന്നു. കോട്ടയം ജില്ലയില്‍ ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ട് ജയില്‍വാസം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവരെ പുറത്തു കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമാണ് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ പോകുന്നത്. ഇതില്‍നിന്നും രാഷ്ട്രീയകക്ഷികളുടെ സമീപനവും വ്യക്തമാണ്.
ഇപ്പോള്‍ പിടികൂടിയ പ്രതികളുടെ രാഷ്ട്രീയ ബന്ധവും ഇടപാടുകളും അന്വേഷിക്കണമെന്നും എന്‍.ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: