വാഷിങ്ടണ്‍: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസിന്റെ ട്വിറ്റര്‍ ആക്കൗണ്ട് ഹാക്ക് ചെയ്തു. ഇതേതുടര്‍ന്ന് എപി അധികൃതര്‍ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. വൈറ്റ് ഹൗസില്‍ ഇരട്ട സ്ഫോടനങ്ങള്‍ നടന്നുവെന്നും പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അപകടത്തില്‍ പരുക്കേറ്റുമെന്നുള്ള വ്യാജ സന്ദേശം എ.പി ട്വിറ്ററില്‍ നിന്ന് വന്നതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന സംശയം ഉണ്ടായത്.
അപ്രതീക്ഷിതമായ സന്ദേശം മാധ്യമലോകത്തും സൈബര്‍ ലോകത്തും ഒരുപോലെ പരിഭ്രാന്തിക്ക് വഴിവച്ചു. എന്നാല്‍ പെട്ടന്നുതന്നെ അസോസിയേറ്റഡ് പ്രസ് വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയതോടെ ആശങ്കയ്ക്ക് വിരാമമാകുകയും ചെയ്തു. എപിയുടെ കോര്‍പ്പറേറ്റ് ശൃംഖല കൊള്ളയടിക്കുക എന്നതായിരിക്കണം ഹാക്കര്‍മാരുടെ ലക്ഷ്യമെന്നാണ് വിവരം.
വ്യാജ സന്ദേശങ്ങള്‍ തുടര്‍ന്നതിനാല്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും സന്ദേശങ്ങള്‍ എല്ലാം വ്യാജമാണെന്നുമുള്ള സന്ദേശങ്ങള്‍ എ.പി അറിയിച്ചു. എ.പിയുടെ കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്ക് വഴിയാണ് ഹാക്കര്‍മാര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറിയത്.
എന്നാല്‍ പ്രസിഡന്റ് ഒബാമ സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജയ് കാര്‍നി അറിയിച്ചു. വാര്‍ത്ത അമേരിക്കയുടെ ഓഹരിവിപണിയില്‍ പോലും ഇടിവുണ്ടാക്കിയിരുന്നു. ഡൗ ജോണ്‍സില്‍ 130 പോയിന്റോളവും സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഇന്‍ഡെക്സ് 12 പോയിന്റും താഴ്ന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന അറിയിപ്പ് വന്നതോടെ മൂന്നോ നാലോ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിപണി പഴയ നിലയിലെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: