ന്യൂദല്‍ഹി: കേരളത്തില്‍ കാലവര്‍ഷം ഗണ്യമായി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ പത്ത് ജില്ലകളിലായിരിക്കും മഴയുടെ കുറവ് അനുഭവപ്പെടുക. അതേസമയം രാജ്യത്ത് പൊതുവേ ഈ വര്‍ഷം മഴയുടെ അളവ് കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേന്ദ്ര കൃഷിമന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കേരളത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വരള്‍ച്ച കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ കാലവര്‍ഷം എത്താന്‍ 40 ദിവസം വരെ കാലതാമസം ഉണ്ടാകാം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ സാധാരണ മഴ കിട്ടും. ബാക്കിയുള്ള ജില്ലകളില്‍ കടുത്ത വരള്‍ച്ചയായിരിക്കും അനുഭവപ്പെടുക.
രാജ്യത്ത് പൊതുവേ മഴയുടെ കുറ്വ് അനുഭവപ്പെടില്ല. അതിനാല്‍ ഭക്ഷ്യ ഉത്പാദനം കൂടുമെന്ന് കൃഷി മന്ത്രാലയം പറയുന്നു. കൃഷി മന്ത്രി ശരത് പവാര്‍, ഭക്ഷ്യ മന്ത്രി കെ.വി തോമസ് എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: