തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ റിക്കോര്‍ഡ് വിജയം. 94.17 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്. ഈ വര്‍ഷവും മോഡറേഷന് നല്‍കിയിട്ടില്ല. സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 4,79,085 വിദ്യാര്‍ത്ഥികളില്‍ 4,51,139 പേരാണ് ഡി പ്ലസോ അതിനു മുകളിലോ ഗ്രേഡ് നേടി ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 2012ല്‍ 93.64 ശതമാനം ആയിരുന്നു വിജയം. 2005 മുതല്‍ മോഡറേഷന് നല്‍കാറില്ല.
10,073 പേര് എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 25,318 പേര്‍ക്ക് എയും അതിനു മുകളിലുമുള്ള ഗ്രേഡ് നേടാനായി. 51,817 പേര് ബി പ്ലസും അതിനു മുകളിലും ഗ്രേഡും 97,556 പേര് ബി ഗ്രേഡും നേടി. 1,76,512 പേര്‍ക്ക് സി പ്ലസും അതിനു മുകളിലും ഗ്രേഡ് നേടാനായി. 3,03,704 പേര് സി ഗ്രേഡും നേടി. 27,442 പേര് ഡി ഗ്രേഡും 31 പേര് ഇ ഗ്രേഡിനും അര്‍ഹത നേടി. പ്രൈവറ്റായി പരീക്ഷ എഴുതിയ 5513 പേരില്‍ 4075 പേര് ഉപരിപഠനാര്‍ഹരായി. 74.06 ആണ് വിജയശതമാനം. സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളിലുമായി 861 സ്കൂളുകള്‍ നൂറു മേനി വിജയം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം ഇത് 711 ആണ്. 274 സര്‍ക്കാര്‍ സ്കൂളുകളിലും 327 എയ്ഡഡ് സ്കൂളുകളിലും 260 അണ് എയ്ഡഡ് സ്കൂളുകളിലും പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹരായി.
വിജയശതമാനത്തില്‍ കോട്ടയം ജില്ലയാണ് (97.74 ശതമാനം) മുന്നില്‍. വിദ്യാഭ്യാസ ജില്ലകളില്‍ മൂവാറ്റുപുഴയും(98.90 ശതമാനം). വിജയശതമാനം കുറഞ്ഞ റവന്യുജില്ലയും വിദ്യാഭ്യാസ ജില്ലയും പാലക്കാടാണ്. ഇവിടുത്തെ വിജയശതമാനം യഥാക്രമം 87.99 ഉം 87.45 ഉം ആണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍. ജില്ലയിലെ 1413 കുട്ടികള്‍ക്കാണ് ഈ നേട്ടം. വിദ്യാഭ്യാസജില്ലകളില്‍ 582 എ പ്ലസുമായി തിരൂരാണ് ഒന്നാമത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 50759 കുട്ടികളില്‍ 44,835 (88.33 ശതമാനം) പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട 6832 കുട്ടികളില്‍ 5665 പേര് ( 82.92 ശതമാനം) ഉപരിപഠനത്തിന് അര്‍ഹത നേടി. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 3,10,458 വിദ്യാര്‍ത്ഥികളില്‍ 2,92,454 പേര് ഉപരിപഠന യോഗ്യത നേടി. 94.20 ശതമാനം. ഗള്‍ഫിലെ സ്കൂളുകളില്‍ പരീക്ഷ എഴുതിയ 419 കുട്ടികളും(98.82 ശതമാനം) ലക്ഷദ്വീപിലെ 784 പേരും (74.81 ശതമാനം) കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി.
ദത്തെടുക്കല്‍ പദ്ധതി നടപ്പാക്കിയ 107 സ്കൂളുകളിലും 60 ശതമാനത്തിന് മുകളിലാണ് വിജയശതമാനം. ഈ വിഭാഗത്തില്‍ 34 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. സ്പെഷല്‍ സ്കൂളുകളില്‍ റഗുലര്‍ വിഭാഗത്തില്‍ 348 പേരും (99.13 ശതമാനം) ഉം പിസിഎന്‍ വിഭാഗത്തില്‍ ഒരാളും (നൂറും ശതമാനം) പേരും വിജയിച്ചു. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 98.2 ശതമാനം ആണ് വിജയം. പരീക്ഷ എഴുതിയ 3439 പേരില്‍ 3377 പേര് ഉന്നത പഠനത്തിന് യോഗ്യരായി. ടിഎച്ച്എസ്എല്‍സി സ്പെഷല്‍ സ്കൂളില്‍ 29 പേര് (100 ശതമാനം) വിജയിച്ചു.
കലാമണ്ഡലം സ്കൂളില്‍ ആര്‍ട്ട് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 61 ല്‍ 50 (81.96 ശതമാനം) പേരാണ് വിജയിച്ചത്.
എസ്എസ്എല്‍സി പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ ഫലം പ്രഖ്യാപിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: