ന്യൂദല്‍ഹി: എട്ടാം സീഡ് ഇന്ത്യയുടെ പി.വി. സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഒന്നാം സീഡ് സൈന നെഹ്വാളിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തിയ ജപ്പാന്റെ യൂ ഹഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ ബാഡ്മിന്റണിന്റെ യുവ സൂപ്പര്‍താരം പി.വി. സിന്ധു അവസാന നാലില്‍ എത്തിയത്. സ്കോര്‍: 21-16, 21-16. 47 മിനിറ്റ് മാത്രം നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധു ജപ്പാന് താരത്തിനെതിരെ വിജയം സ്വന്തമാക്കിയത്. മൂന്നാം സീഡ് തായ്ലന്റിന്റെ രചനോക് ഇന്റാനനാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. ഇന്ത്യയുടെ തന്നെ അരുന്ധതി പന്റവാനയെ 14-21, 21-7, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് തായ്ലന്റ് താരം സെമിയിലേക്ക് പ്രവേശിച്ചത്.
അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ഒന്നാം സീഡ് മലേഷ്യയുടെ ചോങ്ങ് വീ ലീയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് പ്രണോയുടെ കുതിപ്പ് അവസാനിച്ചത്. സ്കോര്‍: 21-14, 21-19. മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സായി പ്രണീതും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ആറാം സീഡ് ജപ്പാന്റെ കെനിച്ച ടാഗോയോട് 21-17, 19-21, 21-11 എന്ന സ്കോറിന് പരാജയപ്പെട്ടാണ് പ്രണീത് പുറത്തായത്. മത്സരം ഒരുമണിക്കൂറും രണ്ട് മിനിറ്റും നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: