കോട്ടയം: കിടങ്ങൂരും പരിസരപ്രദേശങ്ങളിലും ഡെങ്കിപനി വ്യാപകമാകുന്നതായി സൂചന. പനിബാധമൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പത്തോളം ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധയുള്ളതായി സംശയിക്കപ്പെടുന്നു. കുമ്മണ്ണൂര്‍, ചേര്‍പ്പുങ്കല്‍ ഭാഗങ്ങളിലുള്ളവര്‍ക്കാണ് കൂടുതലും പനി ബാധിച്ചിരിക്കുന്നത്. ചികിത്സ തേടിയവരില്‍ പാലായിലും അയര്‍ക്കുന്നത്തും മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. മുത്തോലി, കൊഴുവനാല്‍ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയെകരുതിയിരിക്കണമെന്ന് ആശാപ്രവര്‍ത്തകര്‍ വീടുകളില്‍ കയറി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാവുന്നതാണെന്നാണ് അരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. വൈറല്‍ പനിയായ ഇത് തുടക്കത്തിലേതന്നെ രക്തം പരിശോധിച്ച് രോഗകാരണമായ വൈറസിനെ തിരിച്ചറിയണമെന്നുമാത്രം. സാധാരണ പനിവന്ന് മൂന്നുമതുല് അഞ്ചുദിവസം കൊണ്ടു കുറയുന്നതാണ് ആദ്യ ലക്ഷണം. ഈ സമയത്ത് സാധാരണ പനിയെന്ന രീതിയില്‍ ഇതിനെ കാണരുതെന്നും തുടക്കത്തിലേ രക്തപരിശോധന നടത്തണമെന്നും അധികൃതര്‍ പറഞ്ഞു. പിന്നീട് അണുക്കള്‍ രക്തത്തില്‍ വ്യാപിക്കും. ഈ സമയത്ത് രക്തത്തിലെ അണുക്കളുടെ അളവ് കുറയും, പ്ലേറ്റ്ലറ്റുകളും കുറയും . ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ സാധാരണ ലക്ഷണങ്ങളാണ് കാണുക. രോഗം മൂര്‍ച്ഛിക്കുന്നതോടെ രക്തസ്രാവവും ഉണ്ടാവാം. ഇത് ഹൃദയാഘാതം, പക്ഷാഘാതം, ബ്രെയിന്‍ സ്ട്രോക്ക് തുടങ്ങിയവയോ മരണമോ വരെ ഉണ്ടാകാവുന്നതാണ്. അതിനാല്‍ തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാവുന്നതാണ്.
ഇഡിസികൊതുകുകളാണ് രോഗം പരത്തുന്നത്. സാധാരണ കൊതുകുകളേക്കാള്‍ നിറവ്യത്യാസമുള്ള ഇവയ്ക്ക് പുള്ളികളും കാണുന്നു. ഇവയ്ക്ക് എതാണ്ട് മൂന്നൂറു മീറ്റര്‍ വരെ പറക്കുവാന്‍ സാധിക്കും. വീടുകളിലും പരിസരപ്രദേശങ്ങളിലും സാധാരണ കാണുന്ന തുറന്ന പാത്രങ്ങള്‍, കുപ്പികളുടെ അടപ്പുകള്‍, ചെറിയ കുഴികള്‍, ചിരട്ടകള്‍, കുപ്പികള്‍, ഗ്ലാസുകള്‍, പൊട്ടിയ പാത്രങ്ങളുടെ ഭാഗങ്ങള്‍, പ്ലാസ്റ്റ്റിക്കുകള്, ടയറുകള്‍ തുടങ്ങി വെള്ളം കെട്ടിക്കിടക്കുന്ന രീതിയിലുള്ള ഭാഗങ്ങളിലെല്ലാം ഇവ മുട്ടയിട്ടുപെരുകുന്നു. ഇത് ഒഴിവാക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ നിര്‍ബ്ബന്ധമായും ഡ്രൈഡേ ആചരിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: