കോട്ടയം: കോട്ടയം ജില്ലയിലെ വരള്‍ച്ചാ സ്ഥിവാതിഗതികള് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഒരു കൊല്ലത്തിനകം പൂര്‍ത്തിയാക്കാനാകുന്ന ശുദ്ധജല പദ്ധതികളുടെ പൂര്‍ണ്ണവിവരം ജലസേചന വകുപ്പുമന്ത്രിക്ക് കൈമാറണമെന്ന് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍ സിങിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. 14 ജില്ലകളില്‍ നിന്നും ലഭിക്കുന്ന ഇത്തരം വിവരങ്ങള്‍ ബന്ധപ്പെട്ട എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജലസേചന മന്ത്രി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കും.
ജില്ലയില്‍ 20 സ്ഥിരം തടയണകള്‍ നിര്‍മ്മിക്കാന്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ 51 താല്‍ക്കാലിക തടയണകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷന്, ട്രീറ്റ്മെന്റ് സ്റ്റേഷന് മുതലായ സ്ഥലങ്ങളില്‍ ഇനിമുതല്‍ ലോഡ് ഷെഡിംഗ് ഒരേ സമയംതന്നെയായിരിക്കും. ഇത്തരം സ്ഥലങ്ങളില്‍ പല സമയത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നതുമൂലം ശുദ്ധജലവിതരണം തടസ്സപ്പെടുന്നതായി കെത്തിയതിനെതുടര്ന്നാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് അഞ്ച് കേന്ദ്രങ്ങള്‍ കെത്തിയിട്ടുണ്ട്. സ്വകാര്യസ്രോതസുകളില് നിന്നെടുക്കുന്ന വെള്ളം പഞ്ചായത്ത് ആവശ്യപ്പെടുന്നപക്ഷം 24 മണിക്കൂറിനകം പരിശോധിച്ച് സാക്ഷ്യപത്രം നല്കാന് കേരള വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി.
സ്വകാര്യവ്യക്തികള്‍ അനുമതിയില്ലാതെ കുടിവെള്ളം ശേഖരിക്കുന്നത് എവിടെനിന്നാണെന്ന് കെത്താന്‍ പഞ്ചായത്തുകള്‍ സര്‍വേ നടത്തണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രി കെ.എം. മാണി നിര്‍ദ്ദേശിച്ചു. നിയോജകമണ്ഡലങ്ങളിലെ പെട്ടെന്ന് പൂര്‍ത്തിയാക്കാവുന്ന ചെറുകിട പദ്ധതികള്‍ കത്തെി അറിയിക്കുന്നപക്ഷം അവ നടപ്പാക്കുന്നതിന് പണം പ്രശ്നമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള വാട്ടര്‍ അതോറിറ്റി നിര്‍ദ്ദേശിച്ച 57 പദ്ധതികളില്‍ 18 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ പണി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. കാഞ്ഞിരപ്പള്ളിയില്‍ വോള്‍ട്ടേജ് വ്യതിയാനംമൂലം പമ്പിംഗ് യഥാസമയം നടക്കുന്നില്ലെന്ന പരാതി പരിഹരിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
വരള്‍ച്ച നേരിടുന്നതിനായി വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കും ജില്ലാതല ഉദേ്യാഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി. യോഗത്തിലെ തീരുമാനങ്ങളിന്മേല് കൈക്കൊണ്ട നടപടികള്‍ മന്ത്രി കെ.എം. മാണി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ മെയ് നാലിനുശേഷം കോട്ടയത്ത് അവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വരള്‍ച്ച സംബന്ധിച്ച കൈക്കൊണ്ട നടപടികള്‍ നിയോജകമണ്ഡലാടിസ്ഥാനത്തിലും അവലോകനം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ഇത്തരത്തിലുള്ള ആദ്യയോഗം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്ന് കളക്ട്രേറ്റില്‍ നടക്കും. ജനപ്രതിനിധികളെ കൂടാതെ കേരള വാട്ടര്‍ അതോറിറ്റി, ജലസേചനം, ഭൂജലം, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉന്നത ഉദേ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
താലൂക്ക് തലത്തില്‍ വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കളക്ടര്‍മാരെയും ആര്.ഡി.ഒമാരെയും ചുമതലപ്പെടുത്തിയിട്ടുന്നെ് ജില്ലാ കളക്ടര്‍ മിനി ആന്റണി യോഗത്തില്‍ വ്യക്തമാക്കി. ജില്ലയിലെ വരള്‍ച്ചാദുരിതാശ്വാസ നടപടികള്‍ക്കായി രണ്ടു ഘട്ടമായി ഏഴു കോടി 79 ലക്ഷം രൂപ അനുവദിച്ചതായി കളക്ടര്‍ പറഞ്ഞു.
റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, എം.പിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, എം.എല്‍.എമാരായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, കെ. സുരേഷ് കുറുപ്പ്, കെ. അജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, മറ്റു ജനപ്രതിനികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതലമേധാവികള് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: