കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സത്യസന്ധയാണെന്ന് ബിജെപി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി. ചിട്ടി ഫണ്ട് അഴിമതിയില്‍ ബന്ധപ്പെട്ടിരിക്കുന്ന പശ്ചിമ ബംഗാള്‍ രാഷ്ട്രീയ നേതാക്കള്‍, ശാരദാ ഗ്രൂപ്പ് എന്നിവര്‍ക്കെതിരെ അവര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഭാരത് ചേംബര്‍ ഓഫ് കോമേഴ്സ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുശീല്‍ മോദി. ചിട്ടി ഫണ്ട് അഴിമതിയില്‍ ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ അതാത് രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ നടപടി സ്വീകരിക്കുന്നതിലൂടെ അത്തരം സ്ഥാപനങ്ങളെ സഹായിക്കുന്നവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും തൃണമൂലിനെ പേരെടുത്തു പറയാതെ അദ്ദേഹം വ്യക്തമാക്കി. താന്‍ ഒരു പാര്‍ട്ടിയെയും പേരെടുത്ത് കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.
എന്നാല്‍ ചിട്ടി ഫണ്ട് അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടികള്‍ നടപടി സ്വീകരിച്ചേ മതിയാകൂ. ഇത്തരക്കാരെ സഹായിക്കുന്നവര്‍ക്ക് അതിനുള്ള ശിക്ഷ ലഭിച്ചേ തീരൂ. ഭാരത് ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിക്കിടെ മോദി പറഞ്ഞു.ബീഹാറിനെ പരാമര്‍ശിച്ച് അവിടെയും ഇത്തരം നാണംകെട്ട കമ്പനികള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും അത്തരം ചിട്ടി ഫണ്ടുകളുമായി യാതൊരു ഇടപാടുകളുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോസ് വാലി പോലുള്ള ചിട്ടിക്കമ്പനികള്‍ ബീഹാറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കെതിരെ ശക്തമായ നടപടികളെടുത്തതായും അദ്ദേഹം പറഞ്ഞു. ബീഹാറിലാകട്ടെ ബംഗാളിലാകട്ടെ ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതില്‍ ഭീതിയുണ്ടെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: