കണ്ണൂര്‍: ഹഡ്ക്കോയ്ക്ക് കൊടുക്കാനുളള 658 കോടി തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍. ഹഡ്ക്കോയുടെ ഹര്‍ജിയില്‍ കേന്ദ്ര ട്രിബ്യൂമലിന്റെതാണ് ജപ്തി ഉത്തരവ്
ഹഡ്ക്കോയില്‍ നിന്ന് 46.5 കോടി രൂപയാണ് പരിയാരം മെഡിക്കല്‍ കോളേജ് വായ്പയായി എടുത്തിരുന്നത്. പലിശയും പിഴപ്പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കേണ്ട തുക 658 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്
തുക ഈടാക്കാനായി മെഡിക്കല്‍ കോളജിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാമെന്ന് ട്രിബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ സഹകരണ മേഖലയിലുള്ള പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരനുഭവം
850 കോടിയിലധികം രൂപയാണ് മെഡിക്കല്‍ കോളജിന്റെ മൊത്തത്തിലുള്ള ബാധ്യത. ട്രിബ്യൂണല്‍ വിധിക്കെതിരേ മേല്ഫോറത്തില് അപ്പീല്‍ നല്കാന് ഭരണസമിതിക്ക് അവകാശമുണ്ട്്.
നേരത്തെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ലാഭത്തിലായപ്പോള്‍ മൊത്തം ബാധ്യതയില്‍ 9 കോടി രൂപയോളം തിരിച്ചടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: