അമൃത്സര്‍: സരബ്ജിത് സിംഗിനെ ആക്രമിച്ചതില്‍ ജയില്‍ അധികൃതര്‍ക്കും പങ്കുണ്ടെന്നു അദ്ദേഹത്തിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍ ആരോപിച്ചു. സര്‍ബ്ജിതിനെ ആക്രമിച്ചത് കത്തി ഉപയോഗിച്ചാണ്. ജയില്‍ അധികാരികളുടെ സഹായം ഇല്ലാതെ ഇങ്ങനെ സംഭവിക്കില്ലെന്നും അവര്‍ പറഞ്ഞു.
പാക്കിസ്ഥാനിലേക്ക് പോകുന്നതിന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ആക്രമികള്‍ വാര്‍ഡന്റെ കയ്യില്‍ നിന്നും താക്കോല്‍ മോഷ്ടിച്ചു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. വാര്ഡന് സ്വയം താക്കോല്‍ നല്‍കിയതാണെന്ന് താന്‍ സംശയിക്കുന്നതായും അവര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്നു നടപടിയെടുക്കണമെന്നു ദല്‍ബിര്‍ കൗര്‍ ആവശ്യപ്പെട്ടു.
മറ്റുള്ള തടവുകാര്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് സരബ്ജിത് സിംഗിനെ ബാരക്ക് മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. മുമ്പൊരിക്കല്‍ സരബിനെ കാണാന്‍ ജയിലില്‍ പോയപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന കൈലേസ് പോലും കൊണ്ടുപോകാന്‍ അധികൃതര്‍ അനുവദിച്ചില്ല.
താന്‍ കൊണ്ടുപോയ ഭക്ഷണ പൊതി വലിച്ചുകീറി പരിശോധിച്ച ശേഷമാണ് സരബ്ജിത്തിന് നല്കാന് അനുവദിച്ചതെന്നും ദല്‍ബീര്‍ ഓര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: