ലാഹോര്‍: പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് സരബ്ജിത് സിംഗിനെ കൊലപ്പെടുത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ആക്രമണത്തിന് മുന്‍കൈയെടുത്ത ആളുടെ വെളിപ്പെടുത്തല്‍. സംഭവം അന്വേഷിക്കുന്ന പാക് സംഘത്തോടാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
1990ല്‍ ലാഹോറില്‍ നടന്ന ബോംബ് സ്ഫോടനങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടതിന് പകരം വീട്ടുന്നതിനാണ് സരബ്ജിത്തിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും കോട്പത് ജയില്‍ ഡി.ഐ.ജി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
സ്പൂണുകള്‍ മൂര്‍ച്ച കൂട്ടി കത്തിയുടെ വായ്ത്തല പോലെയാക്കിയാണ് ആയുധമായി ഉപയോഗിച്ചതെന്ന് ഇവര്‍ പറഞ്ഞു. ചുടുകട്ട ഉപയോഗിച്ച് തലയില്‍ ഇടിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: