ന്യൂദല്‍ഹി: ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവെന്നും കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ ഒന്നിനും കൊള്ളാത്തതായി മാറിയതായും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു.
ജമ്മു കാശ്മീരിലെ ലഡാക്ക് പ്രവിശ്യയില്‍ ചൈനയുടെ അതിക്രമിച്ചു കയറല്‍ ഉണ്ടായിരിക്കവേ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് ചൈന സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് ലോക്സഭയുടെ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രതിരോധ മന്ത്രി കൂടിയായ മുലായം. നമ്മുടെ അതിര്‍ത്തിയിലേക്ക് ചൈന കടന്നു കയറുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നത് പോയിട്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാതെ കഴിവുകെട്ടതായി മാറിയിരിക്കുകയാണ് യു.പി.എ സര്‍ക്കാരെന്ന് മുലായം വിമര്‍ശിച്ചു.
സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കടന്നു കയറ്റത്തിനെതിരെ പ്രതികരിക്കാതെ ഭീരുത്വം അഭിനയിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. സേന സുസജ്ജമാണെങ്കിലും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കാന് സര്‍ക്കാര്‍ മടിക്കുന്നു. ബി.ജെ.ഡി,? ടി.എം.സി അംഗങ്ങളും മുലായത്തെ പിന്തുണച്ചു.
ഏപ്രില്‍ 16ന് ചൈനീസ് സേന ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 19 കി.മീറ്ററോളം അതിക്രമിച്ചു കയറിയത് സംബന്ധിച്ച് പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: