പാലാ: ഇടമറ്റത്ത് ഇടിമിന്നലേറ്റുമരിച്ച അമ്മയ്ക്കും പിഞ്ചോമന മകള്‍ക്കും ഇടമറ്റത്തും മരങ്ങാട്ടുപിള്ളിയിലും ആയിരങ്ങള്‍ നിറമിഴികളോടെ വിടനല്‍കി. വേനല്‍മഴയുടെ ഭാഗമായി ഉണ്ടായ ശക്തമായ ഉടിമിന്നലേറ്റ് ഞായറാഴ്ച രാത്രിയാണ് ഇടമറ്റം ഉന്താശേരിയില് സജിയുടെ ഭാര്യ സിനി(30), മകള്‍ അഞ്ചുവയസുകാരി ദുര്‍ഗ്ഗ എന്നിവര്‍ വീടിനുള്ളില്‍ വച്ച് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഏറ്റുവാങ്ങിയ മൃതദേഹം ഇടമറ്റം ഐക്കര മാനാന്തടം ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു ശേഷം മരങ്ങാട്ടുപിള്ളിയില്‍ സിനിയുടെ കുടുംബവീട്ടില്‍ എത്തിച്ച് മൂന്നരയോടെ സംസ്കരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അന്തിമോപചാരമര്‍പ്പിച്ചു. ബിജെപി ഇടമറ്റം ബൂത്ത് പ്രസിഡന്റാണ് സജി. ബിജെപി നേതാക്കളടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങള്‍ ഇടമറ്റത്തും മരങ്ങാട്ടുപിള്ളിയിലുമെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബിജെപി നേതാക്കളായ അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി, പ്രൊഫ.ബി.വിജയകുമാര്‍, അഡ്വ.എസ്.ജയസൂര്യന്‍, ടി.ആര്.നരേന്ദ്രന്, പി.പി.നിര്‍മ്മലന്‍, എന്‍.കെ.ശശികുമാര്‍, കെ.എസ്.അജി, ജയകൃഷ്ണന്, ജി.രണ്‍ജിത്, ബിജു ചന്ദ്രവിലാസം, മോന്‍സ് ജോസഫ് എംഎല്‍എ, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ഈറ്റത്തോട്ടം, അംഗങ്ങളായ പ്രസാദ് കൊണ്ടൂപറമ്പില്, കെ.പി.സജീവ്, കുര്യാക്കോ ഇഞ്ചക്കപറമ്പില്, ളാലം ബ്ലോക്ക് പ്രസിഡന്റ് ആനിയമ്മജോസ്, ഉഴവൂര്‍ ബ്ലോക്ക് പ്രസിഡന്റ് എം.എം.തോമസ്, മരങ്ങാട്ടുപിള്ളി പ്രസിഡന്റ് ബല്‍ജി ഇമ്മാനുവേല്‍, പാലാ ആര്‍ഡിഒ ഇ.വി.ബേബിച്ചന്, തഹസീല്‍ദാര്‍ അബ്ദുള്‍ വഹാബ് എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: