ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ രണ്ടാഴ്ചത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് കേസ് പരിഗണിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ മുഷറഫിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും മുഷറഫ് സബ് ജയിലായി പ്രഖ്യാപിച്ച തന്റെ ഫാം ഹൗസില്‍ തുടരും. ഏപ്രില്‍ 26ന് കേസ് പരിഗണിച്ച കോടതി മുഷാറഫിനെ നാല് ദിവസത്തേക്ക് എഫ്ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. സുരക്ഷാ കാരണങ്ങളാണ് മുഷാറഫിനെ കോടതിയില്‍ ഹാജരാക്കാത്തതെന്ന് എഫ്.ഐ.എ വൃത്തങ്ങള്‍ കോടതിയില്‍ വ്യക്തമാക്കി.
ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്.ഐ.എ മുഷാറഫിനെ ചോദ്യം ചെയ്തിരുന്നു. താന്‍ കുറ്റക്കാരനല്ലെന്ന് വിശ്വസിപ്പിക്കാന്‍ മുഷാറഫ് ശ്രമിച്ചെങ്കിലും കൊലപാതകത്തില്‍ മുഷാറഫിനുള്ള പങ്കിനെ സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ എഫ്.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ചൗധരി സുല്‍ഫിക്കര്‍ അലി പറഞ്ഞു.
പാക്കിസ്ഥാനില്‍ നടക്കുന്ന പോതുതെരഞ്ഞെടുപ്പില് മത്സരിക്കാനെത്തിയ മുഷാറഫിനെ 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അറുപതിലധികം ജഡ്ജിമാരെ തടവിലാക്കുകയും ചെയ്ത കേസില്‍ ഈ മാസം ആദ്യം അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: