തിരുവനന്തപുരം: എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി സമുദായങ്ങളുടെ പരാതികള്‍ വിശദമായി പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലിരിക്കുന്ന സമയത്ത് ഒരു സമുദായത്തിനും നീതി നിഷേധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ ആര്‍ക്കും പാലായനം ചെയ്യേണ്ടി വരില്ല. യുഡിഎഫ് എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. ആര്‍ക്കും വിമര്‍ശനമുന്നയിക്കാം.വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെയാണ് യുഡിഎഫ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് തമിഴ്നാട് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത തെറ്റാണ്. അത്തരത്തില്‍ ചാര പ്രവര്‍ത്തനം നടന്നിട്ടില്ല. മാധ്യമങ്ങളാണ് ഇത്തരത്തില്‍ പ്രചാരം നത്തിയത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ള മുന്നറിയിപ്പ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി നിരക്ക് വര്‍ദ്ധന സാധാരണക്കാരെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സബിസിഡി വര്‍ദ്ധനയുടെ കാര്യം അടുത്ത് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: