കോഴിക്കോട്: മുറിവുണങ്ങാത്ത മാറാട്, കരഞ്ഞു കണ്ണീര് വറ്റിയ ഉറ്റവര്‍, ഇതുവരെ അനുവദിച്ചുകിട്ടാത്ത സിബിഐ അന്വേഷണമെന്ന ആവശ്യത്തിന് വേണ്ടി പൊരുതിത്തളരാതെ ഹിന്ദുസംഘടനകള്‍.മാറാട് കൂട്ടക്കൊലക്ക് ശേഷം പത്തുവര്‍ഷം തികയുന്ന കേരളത്തിന്റെ ദൃശ്യം. മറുവശത്ത്, തഴച്ചുവളരുന്ന ഭീകരവാദ സംഘടനകള്‍, കേരളത്തെ ആയുധപ്പുരയാക്കുന്ന തരത്തില്‍ മറയില്ലാതെ ആയുധ പരിശീലനം നടത്തുന്ന മുസ്ലിം മതതീവ്രവാദികള്‍, മതമൗലികവാദം ഭരണത്തിലും പുറത്തും അജണ്ട തീരുമാനിക്കുന്ന കാലം; മാറാട് കൂട്ടക്കൊലയ്ക്കുശേഷമുള്ളകേരളത്തിന്റെ ദൃശ്യം.
കേരളത്തില്‍ വളര്‍ന്ന് ഭീകരരൂപം പ്രാപിക്കുന്ന മുസ്ലിംഭീകരശക്തികള്ക്ക് തടയിടാന്‍ കഴിയുമായിരുന്ന ഒരന്വേഷണമാണ് ഇടതു-വലതു സര്‍ക്കാറുകള്‍ അട്ടിമറിച്ചത്.
മാറാട് സിബിഐ അന്വേഷണത്തെ എതിര്‍ത്തവര്‍ മുസ്ലിംലീഗും എന്‍ഡിഎഫും മാത്രമായിരുന്നില്ല. പിണറായി വിജയനും കെ.മുരളീധരനും കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരുമിച്ച് ചേര്‍ന്ന് സിബിഐ അന്വേഷണം നടക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ മാറാട് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചന, അന്തര്‍സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ്, ഭീകരബന്ധം എന്നിവ വെളിച്ചത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം ഉണ്ടാവണമെന്ന് അടിവരയിട്ടു പറയുന്നതായിരുന്നു.
മറ്റൊരു ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഇടതുസര്‍ക്കാര്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തെ എന്നെന്നേക്കുമായി അസാധുവാക്കാനാണ് ശ്രമിച്ചത്. വിചാരണ കോടതിയും അപ്പീല്‍കോടതിയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേ ക്രൈംബ്രാഞ്ചിനെത്തന്നെയാണ് എല്‍ഡിഎഫും നിയോഗിച്ചത്. ഫലത്തില്‍ കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള സംഭവപരമ്പരയിലെ സുപ്രധാന നടപടിയായിരുന്നു ഇത്. സിപിഎമ്മിന്റെ പ്രത്യേക താല്പര്യമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സി.എം.പ്രദീപ്കുമാറിന്റെ കാര്യക്ഷമതയില്‍ പുരോഗമിക്കുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണസംഘത്തലനെ മാറ്റുന്നത്. യാതൊരു കാരണവുമില്ലാതെ. മറ്റൊരു അട്ടിമറിയായിരുന്നു ഇത്.സിബിസിഐഡി പോലീസ് സൂപ്രണ്ട് പി.എ. വല്‍സനെ കൂടാതെ 13 പേരാണ് ഈ സംഘത്തിലുള്ളത്. മാറാട് കൂട്ടക്കൊലപോലെ വ്യാപ്തിയുള്ള കൂട്ടക്കൊലക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷണത്തിന് രണ്ട് എസ്ഐമാരെ മാത്രമാണ് പൂര്‍ണ്ണസമയം നിയോഗിച്ചിരിക്കുന്നതെന്ന് ചുരുക്കം.
ക്രൈംബ്രാഞ്ച് അന്വേഷണം പ്രത്യേകഘട്ടത്തിലെത്തിയപ്പോഴാണ് അന്വേഷണത്തെ മരവിപ്പിക്കുന്നത്. 2002-03 കാലഘട്ടത്തില്‍ നാനൂറ് കോടി രൂപയുടെ കള്ളപ്പണം മലബാറിലേക്ക് ഒഴുകിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ സ്രോതസ്സ ഏത്്, എന്തിന് ഉപയോഗിച്ചു എന്നിവയെക്കുറിച്ച് പിന്നീട് അന്വേഷണം നടന്നില്ല.
കമ്മീഷന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെകുറിച്ച് ഹൈക്കോടതിയെ സമീപിച്ചവര്‍ നാല് പേരായിരുന്നു. എന്‍ഡിഎഫിനെ പ്രതിനിധീകരിച്ച് നസറുദ്ദീന്എളമരവും അന്നത്തെ ജില്ലാ കലക്ടര്‍ ടി.ഒ. സൂരജും ലീഗ് നേതാവ് മായിന്‍ഹാജിയും ചെട്ടിപ്പടിയിലെ ലത്തീഫ് എന്നയാളുമായിരുന്നു. കമ്മീഷന് ശുപാര്ശകളെത്തുടര്ന്നുള്ള സിബിഐ അന്വേഷണ ആവശ്യത്തെ എതിര്‍ത്തതും ആരെല്ലാമായിരുന്നു എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.ഇന്ന് മുസ്ലിംലീഗു മുതല്‍ സിപിഎം വരെയുള്ള സംഘടനകള്‍ സിബിഐ അന്വേഷണത്തെ പരസ്യമായി എതിര്‍ക്കുന്നില്ലെങ്കിലും അന്വേഷണ ആവശ്യം മാത്രം അംഗീകരിക്കപ്പെടുന്നില്ല. സിബിഐ അന്വേഷണമെന്ന ആവശ്യത്തെ ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. മാറാടിന്റെ മുറിവുണക്കാന്‍ സിബിഐ അന്വേഷണത്തിലൂടെ മതഭീകര ശക്തികളെ പുറത്തുകൊണ്ടുവരണം. മന്ത്രിസഭയ്ക്കും മന്ത്രിമാര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന പ്രക്ഷോഭംകൊണ്ടുമാത്രമേ അത് നേടാന്‍ കഴിയൂ. അതാണ് കൂട്ടക്കൊലയുടെ പത്താം വാര്‍ഷികം മുന്നോട്ടുവെക്കുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: