അയര്‍ക്കുന്നം: പള്ളി ഓഡിറ്റോറിയത്തിന്റെ മറവില്‍ അയര്‍ക്കുന്നത്ത് വ്യാപകമായി പാടം നികത്തുന്നു. കഴിഞ്ഞ വര്‍ഷം നെല്‍കൃഷി ചെയ്ത പാടശേഖരമാണ് മണ്ണിട്ടുയര്‍ത്തുന്നത്. അയര്‍ക്കുന്നം കണ്ടംചിറയ്ക്ക് സമീപമാണ് സംഭവം. ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ അമയന്നൂര്‍ കരാട്ടുകുന്നേല് പള്ളി പാടം നികത്തുന്നു. അതിനു സമീപത്തുള്ള പാടവും ഇതിന്റെ മറവില്‍ സ്വകാര്യവ്യക്തി നികത്തുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പാടം നികത്തുന്നത്. ഈ ഉദ്യോഗസ്ഥന്റെ ഭാര്യ അയര്‍ക്കുന്നം വില്ലേജ് ആഫീസിലെ ഗ്രേഡ് വില്ലേജ് ആഫീസറാണ്. നിയമവിരുദ്ധമായ പാടം നികത്തല്‍ തടയേണ്ട വില്ലേജ് ആഫീസര്തന്നെ പാടം നികത്തലിന് ഒത്താശ ചെയ്യുകയാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയരുകയാണ്.
അയര്‍ക്കുന്നത്തെ കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മിലെ ചില നേതാക്കളും പാടം നികത്തലിന് കൂട്ടുനില്‍ക്കുന്നു. സമീപപ്രദേശത്തെ ചില പാടം നികത്തലിന് എതിരെ കൊടികുത്തിയ ഒരു സിപിഎം നേതാവും ഇക്കൂട്ടത്തിലുണ്ടെന്നും ആക്ഷേപമുണ്ട്. നേതാവിന്റെ ഇടവക പള്ളിയാണിത്. അഞ്ചു സെന്റ് കാരന് വീടു നിര്‍മ്മിക്കാന്‍ പാടം നികത്തിയാല്‍ കൊടികുത്തുന്ന നേതാവ് വ്യാപകമായ പാടം നികത്തല്‍ കാണുന്നില്ലെന്ന നാട്ടുകാരുടെ ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: