മുംബൈ: മുംബൈയിലെ ബാന്ദ്രാ ടെര്‍മിനസ് ട്രെയിനിലുണ്ടായ ആസിഡ് അക്രമണത്തില്‍ യുവതിക്ക് കണ്ണ് നഷ്ടമായി. വ്യാഴാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
അക്രമണത്തിനിരയായ പ്രീതി രതി(23)ക്കൊപ്പം പ്രീതിയുടെ അച്ഛന്, അമ്മാവന്, അമ്മായി, മറ്റു രണ്ട് പേരുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുപത്തഞ്ചു വയസ്സുകാരനായ അജ്ഞാതനായ യുവാവാണ് അസിഡ് അക്രമണം നടത്തിയത്.
ട്രെയിനില്‍ യാത്ര ചെയ്യവേ ഇയാളുടെ കൈവശം വച്ചിരുന്ന ഒന്നര ലിറ്ററോളം വരുന്ന സള്‍ഫ്യൂരിക്ക് ആസിഡ് ഇവരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
അക്രമണ കാരണം വ്യക്തമല്ല. ബാന്ദ്ര ഗാരിബില് വച്ച് യുവതിയെ തോളത്ത് തട്ടി വിളിച്ചാണ് ഇയാള്‍ ആസിഡ് മുഖത്തൊഴിച്ചത്. പ്രതിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
ട്രെയിനില്‍ യാത്ര ചെയ്തവരുടെ ലിസ്റ്റും പോലീസ് പരിശോധിച്ചു വരുന്നുണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: