ഷഹ്ദോള്‍: മധ്യപ്രദേശിലെ ഷഹ്ദോളില്‍ വീണ്ടും ബാലികാ പീഡനം. ആറു വയസുകാരിയായ ബാലികയാണ് പീഡനത്തിന് ഇരയായത്. വീടിനു സമീപത്ത് കളിച്ചു കൊണ്ട് നിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുട്ടി വൈകുന്നേരവും തിരികെ എത്താഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു കുളത്തിന് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
കുട്ടിയെ അവസാനമായി കണ്ടത് കുട്ടിയുടെ അമ്മാവനോടൊപ്പമായിരുന്നു. അയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രണ്ടാഴ്ച മുന്‍പ് രണ്ടു പേര് ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ഒന്‍പതു വയസുകാരി നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സമാനമായ സംഭവം ഇവിടെ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡന കഥകള്‍ രാജ്യത്ത് ഒരു തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ദല്‍ഹിയില്‍ അഞ്ച് വയസുകാരി ക്രൂരമായി പീഡനത്തിനിരയായിരുന്നു. എട്ട് പേര് ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച പതിമൂന്ന് വയസുകാരി ഇപ്പോള്‍ ദല്‍ഹിയിലെ എ.ഐ.ഐ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: