തിരുവഞ്ചൂര്‍: അകാലത്തില്‍ പൊലിഞ്ഞ തിരുവഞ്ചൂര്‍ അരവിന്ദ ഭവനില്‍ ശ്രീജിത്തി(26)ന് നാടിന്റെ അന്ത്യാഞ്ജലി. ശ്രീജിത്തിന്റെ മരണം അറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നും അദരാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. നാടിന്റെ സമസ്ത മേഖലകളിലും സജീവമായി ഇടപെട്ടിരുന്ന ശ്രീജിത്ത് അര്‍ബുദരോഗബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും തന്റെ നാടിനെക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. വടംവലികാരനായും നാടന്‍ പന്തുകളിക്കാരനായും ഫുട്ബോള്‍ കളിക്കാരനായും ക്ഷേത്ര ഉത്സവനടത്തിപ്പിലും ഓണാഘോഷത്തിലും സജീവമായി പങ്കെടുത്തിരുന്ന ശ്രീജിത്തിന്റെ വേര്‍പാട് നാടിന് തീരാദുഃഖമായി.
ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.മത്തായി, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പൂഴിമേല്‍ രണരാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍, സേവാഭാരതി താലൂക്ക് സെക്രട്ടറി എം.എസ്.മനു, ബിജെപി ജില്ലാ കമ്മറ്റിയംഗം സുനില്‍കുമാര്‍ കീരനാട്ട്, യുവമോര്‍ച്ച നേതാക്കളായ ഹരികുമാര്‍, അഭിജേഷ്, ഋഷികുമാര്‍, മനുഷാജി, സരിന് പാറയില്‍, ബിജെപി നേതാക്കളായ പ്രസാദ് കുന്നുംപുറത്ത്, എം.വി.വിജയകുമാര്‍, പ്രകാശ് ഞള്ളങ്ങാട്ടില്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഹിന്ദു സേവാസമിതി, തിരുവഞ്ചൂര്‍ ദേവസ്വം, റസിഡന്റ്സ് അസോസിയേഷന്, തിരുവഞ്ചൂര്‍ കെന്റ് ക്ലബ്ബ്, എന്‍എസ്എസ് കരയോഗം, ജനപ്രതിനിധികള്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: