ന്യൂദല്‍ഹി: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ സിപിഎം-കോണ്‍ഗ്രസ് ധാരണ അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. ടി.പി വധക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ആര്‍എംപിയുടെ ആവശ്യം അംഗീകരിക്കപ്പെടണം. ഇക്കാര്യത്തില്‍ രമ ഉള്‍പ്പെടയുള്ള ആര്‍എംപി നേതാക്കളുടെ ആവശ്യം ന്യായമാണ്. ഏറ്റവും കൂടുതല്‍ സാക്ഷികള്‍ കൂറുമാറിയ കേസായി ടി പി വധക്കേസ് മാറിയെന്നും ഇത്തരത്തില്‍ സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ടി പി വധത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കില്ല. ടി.പിയെ കൊലപ്പെടുത്തിയവരെ കാരാഗൃഹത്തിലേക്ക് കൊണ്ടുപോകാനുളള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: