ദമാസ്ക്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്ക്ക്സില് ഇസ്രയല്‍ റോക്കറ്റ് അക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ദമാസ്ക്കസിനടുത്ത് മിലറ്ററി ഗവേഷണ കേന്ദ്രത്തില്‍ ഇസ്രയല്‍ റോക്കറ്റുകള്‍ പതിച്ചെന്നാണ് അറിയുന്നത്.
ജംറയില്‍ വലിയ ശബ്ദത്തോട് കൂടി സ്ഫോടനം നടന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആളപായമുണ്ടായതായി വിവരമില്ല. കഴിഞ്ഞ ജനവരിയില്‍ ഇതെസ്ഥലം ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച രാത്രി തന്റെ സുരക്ഷാസംഘങ്ങളുടെ രഹസ്യ യോഗം ജെറുസലേമില്‍ വിളിച്ചുചേര്ത്തിരുന്നതായി അഭ്യൂഹമുണ്ട്. ഇത് ഇത്തരമൊരു ആക്രമണത്തിന് മുന്നോടിയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ രാസായുധപ്രയോഗം ഇല്ലാതാക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്നും വാഷിങ്ടണിലെ ഇസ്രായേല്‍ എംബസി വക്താവ് അറിയിച്ചു.
അതിനിടെ, സിറിയയുടെ തീരമേഖലയില്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ബനിയാസ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ എണ്‍പതോളം പേര് കൊല്ലപെട്ടതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: