ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റ വിവാദത്തില്‍ കേന്ദ്ര നിയമമന്ത്രി അശ്വനികുമാറിനെതിരെ സിബിഐ തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. അശ്വനികുമാറും അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതിയും അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്ത് വരുത്തിയത് സിബിഐ കോടതിയെ അറിയിക്കും.
പ്രധാനമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനാണ് തിരുത്തല്‍ വരുത്തിയതെന്നാണ് സിബിഐയുടെ വാദം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി. റാവല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സിബിഐ വ്യക്തമാക്കും. മാര്‍ച്ച് 15ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മന്ത്രിയും എജിയും ഇടപെട്ട് തിരുത്തല്‍ വരുത്തിയത്.
എന്നാല്‍ വ്യാകരണ പിശകും അക്ഷരത്തെറ്റും തിരുത്തുക മാത്രമാണ് ചെയ്തതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: