കാസര്‍കോട്: നെല്ലിക്കുന്ന് ബീരന്ത് വയല്‍ സുനാമി കോളനിയിലെ ദുരിതജീവിതത്തിനുനേരെ അധികൃതര്‍ കണ്ണടയ്ക്കുന്നു. വേനല്‍ കടുത്തതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലാണ് അമ്പതോളം കുടുംബങ്ങള്‍. കോളനിയില്‍ പണി കഴിപ്പിച്ച രണ്ട് കിണറുകളില്‍ വെള്ളം വറ്റിത്തുടങ്ങി. ഇപ്പോള്‍ മലിനജലമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. നിരവധി തവണ ഇതുസംബന്ധിച്ച് കലക്ടര്‍ക്കും എംഎല്‍എക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു. സുനാമി കോളനിയിലെ ദുരവസ്ഥ നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. വീടുകളില്‍ നിന്നുള്ള മലിന ജലം ഒഴുകി പോകുന്നത് പൊതു സ്ഥലത്തേക്കാണ്. കോളനിയുടെ മധ്യത്തിലായുള്ള ഡ്രൈനേജിലൂടെ ഒഴുകുന്ന മലിന ജലം സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിന് സമീപം കെട്ടികിടക്കുകയാണ്. നേരത്തെ ഇവിടങ്ങളില്‍ നിരവധിപേര്‍ക്ക് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി തവണ ഈ വിഷയം നഗരസഭാ അധികാരികളോട് പരാതി പറഞ്ഞെങ്കിലും യതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്. മഴക്കാലത്തിനു മുന്‍പ് ഡ്രൈനേജ് സംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ പകര്‍ച്ച വ്യാധികള്‍ പിടിമുറുക്കുമെന്നും കോളനിക്കാര്‍ ഭയപ്പെടുന്നു. ൨൦൧൧ ജനുവരി ൧൪ നാണ് സുനാമി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി ഇവിടെ ഫ്ളാറ്റ് മോഡലില്‍ ൧൦൧ വീടുകള്‍ പൂര്‍ത്തീകരിച്ച് താക്കോല്‍ ദാനം നടത്തിയത്. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിണ്റ്റെ കാസര്‍കോട് ഡിവിഷനായിരുന്നു നിര്‍മ്മാണ ചുമതല. ഈ പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതിന് സ്വകാര്യ വ്യക്തികളില്‍ നിന്ന് ൧.൭൩ ഏക്കര്‍ സ്ഥലം റവന്യൂ വകുപ്പ് ൪൪.൬൯ ലക്ഷം രൂപയ്ക്ക് അക്വയര്‍ ചെയ്താണ് ഭൂമി കണ്ടെത്തിയത്. ഫ്ളാറ്റ് മോഡലില്‍ ൩൫൦ ചതുരശ്ര അടി വിസ്തീര്‍ണ്ണത്തോടെ നിര്‍മ്മിച്ച ഓരോ വീട്ടിനും രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍, കുളിമുറി എന്നീ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഇതില്‍ കുളിമുറി, അടുക്കള എന്നിവിടങ്ങളില്‍ ജലശ്വേചനത്തിന് ഏര്‍പ്പെടുത്തിയ പൈപ്പ് ലൈന്‍ മിക്ക വീടുകളിലും ജോയിണ്റ്റ് വേര്‍പ്പെട്ടും പൊട്ടിപൊളിഞ്ഞും കിടക്കുകയാണ്. ഗുണമേന്മ കുറഞ്ഞ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഇവരുടെ പരാതി. പദ്ധതിയില്‍ ആവശ്യമായ റോഡുകളും ശുദ്ധജലം, വൈദ്യുതി, ശുചിത്വ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ റോഡ് നിര്‍മ്മാണം ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. രണ്ട് നിരയുള്ള വീടുകളുടെ മധ്യത്തിലൂടെ കടന്നു പോകുന്ന റോഡ് രണ്ടു വര്‍ഷമായിട്ടും ടാര്‍ ചെയ്തിട്ടില്ല. മെറ്റലുകള്‍ ഇളകി ഇപ്പോള്‍ ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്നാണ് ഭവന നിര്‍മ്മാണ ബോര്‍ഡിണ്റ്റെ വാദം. ശുചിത്വ സൗകര്യങ്ങളുടേയും ശുദ്ധജലത്തിണ്റ്റേയും അവസ്ഥല മറിച്ചല്ല. സ്ഥലവില ഉള്‍പ്പടെ ഒരു വീടിണ്റ്റെ ചിലവ് ൪,൧൫,൫൦൦ രൂപയാണ് ചിലവഴിച്ചത്്. അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാല്‍ ബീരന്ത് വയല്‍ പാര്‍പ്പിട സമുച്ഛയത്തില്‍ ൫൦ ഓളം വീടുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. അതേസമയം വീടുകള്‍ നല്‍കിയെന്നല്ലാതെ ഇവര്‍ക്കുള്ള അവകാശ രേഖകള്‍ നല്കാന് ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു പലര്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ല. വീടുകളുടെ ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് ഇവരുടെ പേരിലാക്കി എന്നതുമാത്രമാണ് നടപടിയുണ്ടായത്. അതുകൊണ്ട് കറണ്റ്റ് ബില്ല് മാത്രമാണ് ഇവരുടെ പേരില്‍ ലഭിക്കുന്നത്. സൗകര്യങ്ങളൊരുക്കുന്നതിണ്റ്റെ ഭാഗമായി ബയോഗ്യാസ് മിനിപ്ളാണ്റ്റ് സ്ഥാപിക്കുമെന്നും തീരദേശ പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിന് നിയോഗിക്കപ്പെട്ട നിയമസഭാ സമിതി സന്ദര്‍ശനം നടത്തി അറിയിച്ചതാണ്. ശുചിത്വമിഷനുമായി സഹകരിച്ച് ബയാഗ്യാസ് മിനി പ്ളാണ്റ്റ് നടപ്പാക്കാവുന്നതാണെന്ന് സമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതും നടപ്പിലായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: