തൃശൂര്‍: പമോയിലിന് കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. മുന്‍ ഭക്ഷ്യമന്ത്രിയും കേസിലെ രണ്ടാം പ്രതിയുമായ ടി എച്ച് മുസ്തഫയുടേയും സപ്ലൈകോ മുന്‍ എംഡിയും അഞ്ചാം പ്രതിയുമായ ജിജി തോംസണിന്റേയും വിടുതല്‍ ഹര്‍ജികളാണ് കോടതി തള്ളിയത്.
കേസ് ഇനി ഈ മാസം 29ന് പരിഗണിക്കും. തങ്ങള്‍ കുറ്റക്കാരല്ലെന്നും കേസില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. പാമൊലിന്‍ ഇടപാട് നടന്ന സമയത്തെ ചീഫ് സെക്രട്ടറിയായിരുന്ന പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, ഫുഡ് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്മെന്റ് സെക്രട്ടറി പി ജെ തോമസ് എന്നിവരുടെ വിടുതല്‍ ഹര്ജികളിന്മേല് കോടതി നാളെ മുതല്‍ വാദം തുടങ്ങിയേക്കും.
കെ കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ 1991ല്‍ 15000 മെട്രിക് ടണ്‍ പമോയിലിന് സിംഗപ്പൂരില്‍ നിന്ന് ഇറക്കുമതി ചെയ്തതില്‍ സംസ്ഥാന ഖജനാവിന് 2.32 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: