ബംഗളൂരു: കര്‍ണാടക ജനവിധിയുടെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷ. 223 മണ്ഡലങ്ങളിലേക്ക് മെയ് അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 34 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സംസ്ഥാന പോലീസിനു പുറമേ ബിഎസ്എഫ്, സിആര്‍പിഎഫ് സൈനികരുടേയും സംയുക്ത നിയന്ത്രണത്തിലാണ് സുരക്ഷാകാര്യങ്ങള്‍. എല്ലായിടത്തും കനത്ത കാവലും രാത്രി പട്രോളിംഗും ഏര്‍പ്പെടുത്തിയിരുന്നു. സിസി ടിവികളും മെറ്റല്ഡിറ്റക്ടറുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളിലാകെ സ്ഥാപിച്ചിരിക്കുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പ്രവര്‍ത്തനസജ്ജമാണ്.
വോട്ടെണ്ണെല്‍ കേന്ദ്രത്തിന്റെ മുന്നൂറു മീറ്ററിനപ്പുറം പൊതുജനങ്ങള്‍ക്കു പ്രവേശനം ഇല്ല.വിജയാഘോഷങ്ങളും പടക്കം പൊട്ടിക്കലും പാടെ നിരോധിച്ചിട്ടുണ്ട്. ബാറുകള്‍ തുറക്കരുത്. എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി ഫലങ്ങള്‍ അപ്പപ്പോള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിലൂടെ അറിയാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: