ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം. 224-ല്‍ 120 സീറ്റു നേടിയാണ് ഏഴുവര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. ബിജെപിക്കും മതേതര ജനതാദളിനും 40 വീതം സീറ്റുകളുണ്ട്. തുടക്കത്തില്‍ നേരിയ മുന്‍തുക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിതീര്ന്നതോടെ കോണ്‍ഗ്രസ് മുന്നേറ്റം തുടങ്ങി. ആകെയുള്ള 223 സീറ്റുകളില്‍ 121 സീറ്റുകളില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു, കേവലഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ്സിനു ഒറ്റയ്ക്ക് ഭരിക്കാനാവും. ജെഡിഎസിന് പ്രതീക്ഷിച്ചത്രയും സീറ്റ് നേടാനായില്ലെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഭരണത്തില്‍ പങ്കാളിയാവാമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി കിട്ടി.
പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയം ചെറിയ ഭൂരിപക്ഷത്തിനാണ്. എന്നാല്‍ കോണ്‍ഗ്രസ് കോട്ടകളില്‍ ജെഡിഎസ് വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ബിജെപിയെ തുടച്ചു നീക്കുമെന്ന് പ്രതിജ്ഞ എടുത്ത് കേജെപി രൂപീകരിച്ച യെദ്യൂരപ്പയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും പൊളിഞ്ഞു. കിംഗോ കിംഗ് മേക്കറോ ഒക്കെ ആവാമെന്ന യെദ്യൂരപ്പയുടെ മോഹത്തിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്.180 സീറ്റില്‍ മത്സരിച്ച അവര്‍ക്ക് കാവാലം ആറെണ്ണമേ നേടാന്‍ കഴിഞ്ഞുള്ളൂ. അതേ സമയം ബിജെപിയുടെ മുന്നേറ്റത്തെ തടയാനും കോണ്‍ഗ്രസിനു വിജയം നേടിക്കോടുക്കാനും അവര്‍ക്ക് കഴിഞ്ഞു. ബിജെപി വിട്ടു ബിഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ച ബല്ലാരി സഹോദരങ്ങള്‍ക്ക് നാല് സീറ്റേ നേടാന്‍ കഴിഞ്ഞുള്ളൂ. മറ്റുള്ളവര്‍ 12 സീറ്റുകള്‍ നേടി. കെപിസിസി അധ്യക്ഷന്‍ കൊരട്ടിഗേരെ മണ്ഡലത്തില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി ആയി.
1999 ലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ വന്നിട്ടുള്ളത്. എസ്.എം കൃഷ്ണയുടെ നേതൃത്വത്തില്‍ വന്ന മന്ത്രിസഭയ്ക്ക് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനും സാധിച്ചിരുന്നു. പാര്‍ട്ടിയുടെ വോട്ട് വിഹിതം മൂന്നായി പിളര്‍ന്നതാണ് ബിജെപിക്ക് ഇത്രയും തിരിച്ചടിക്ക് കാരണമായതെന്ന് പരാജയകാരണം വിലയിരുത്തിക്കൊണ്ട് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പറഞ്ഞു. സ്വാഭാവികമായും ആ വിടവില്‍ കോണ്‍ഗ്രസ് മുന്നിലെത്തി. ജനവിധി അംഗീകരിക്കുന്നു. മെയ് 14 നു നിയമസഭാകക്ഷി യോഗം ചേരും പരാജയകാരണം വിലയിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തി അടുത്ത പൊതുതെരഞ്ഞെടുപ്പിന് സജ്ജമാക്കുമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ പ്രഹ്ലാദ് ജോഷി പറഞ്ഞു. വൈകിട്ട് ഷെട്ടര്‍ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: