ന്യൂദല്‍ഹി: പ്രതിപക്ഷ അംഗങ്ങളുടെ തുടര്‍ച്ചയായ ബഹളത്തിനൊടുവില്‍ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതിനു രണ്ടു ദിവസം മുന്‍പേ പാര്‍ലമെന്റ് പിരിഞ്ഞു. പത്തിനു പിരിയേണ്ടിയിരുന്ന ഇരു സഭകളും ഇന്നത്തോടെ പിരിയുന്നതായി പാര്‍ലമെന്ററി കാര്യ സഹമന്ത്രി രാജീവ് ശുക്ല. പതിവു പോലെ ഇന്നും ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു.
11 മണിക്ക് സഭചേര്ന്നയുടനെതന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ചേംബറിനടുത്തേയ്ക്ക് നീങ്ങി.
അംഗങ്ങളെ ശാന്തരാക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവെച്ചു. ബില്ലുകളൊന്നും പാസാക്കാതെയാണ് സഭ പിരിഞ്ഞത്.
കല്‍ക്കരിപ്പാടം കുഭകോണക്കേസില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം ഇരു സഭകളുടെയും പ്രവര്‍ത്തനം തടസപ്പെടുത്തി. കേസില്‍ സിബിഐ സത്യവാങ്മൂലം തിരുത്തിയ നിയമമന്ത്രി അശ്വിനി കുമാര്‍, റെയ്ല്‍വേ കോഴക്കേസില്‍ ബന്ധമുണ്ടെന്നു സിബിഐ കണ്ടെത്തിയ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരും രാജി വയ്ക്കണമെന്നു ബിജെപിയംഗങ്ങള് ആവശ്യപ്പെട്ടു. ലോക് സഭ ചേര്‍ന്ന ഉടന്‍ തന്നെ മുദ്രാവാക്യങ്ങളുമായി സ്പീക്കറുടെ പോഡിയത്തിനടുത്തേക്ക് അംഗങ്ങള്‍ ഇരച്ചെത്തി. രാജ്യസഭയില്‍ പ്രധാനമന്ത്രിക്കെതിരേ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യമുയര്‍ത്തി. ബഹളത്തെ തുടര്‍ന്നു സഭകള്‍ നിര്‍ത്തി വച്ചതായി അധ്യക്ഷന്മാര് അറിയിച്ചു. അതിനു ശേഷമാണു സഭകള്‍ ഇന്നു പിരിയുമെന്ന് രാജീവ് ശുക്ല അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: